പുതിയ ദേവാലയ നിര്‍മാണ ഗ്രൌണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്
Friday, May 27, 2016 8:09 AM IST
ഹാര്‍ട്ട്ഫോര്‍ഡ്, കണക്ടിക്കട്ട്: 1997 ജൂണ്‍ എട്ടിനു ക്നാനായ സമുദായത്തിന്റേയും കിഴക്കിന്റെ വലിയ മെത്രാപ്പോലീത്താ ഏബ്രഹാം മാര്‍ ക്ളീമീസിന്റേയും സിറില്‍ അപ്രേം കരീം മെത്രാപ്പോലീത്ത (ഇന്നത്തെ അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസ് ബാവ) യുടേയും കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട കണക്ടിക്കട്ടിലെ വെസ്റ് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് മേരീസ് ക്നാനായ ദേവാലയം പുനര്‍നിര്‍മിക്കുന്നു.

ജൂണ്‍ അഞ്ചിനു (ഞായര്‍) ദേവാലയത്തിലെ പെരുന്നാളിനുശേഷം ഉച്ചകഴിഞ്ഞു മൂന്നിനു വെതേസ്ഫീല്‍ഡ്, കണക്ടിക്കട്ട്, 648 റസല്‍ റോഡില്‍, പുതുതായി വാങ്ങിയ സ്ഥലത്ത് ക്നാനായ ആര്‍ച്ച് ഡയോസിസിന്റെ നോര്‍ത്ത് അമേരിക്കന്‍ മേഖല ബിഷപ് ഡോ. ആയൂബ് മോര്‍ സില്‍വാനോസിന്റെയും വൈദീകരുടേയും ശെമ്മാശന്മാരുടേയും കന്യാസ്ത്രീകളുടേയും സഹോദര ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഗ്രൌണ്ട് ബ്രേക്കിംഗ് സെറിമണി നടത്തുന്നു. ചടങ്ങില്‍ വെതേസ് ഫീല്‍ഡ് ടൌണ്‍ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

224 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റോടും 56 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യത്തോടെയും വിഭാവനം ചെയ്തിരിക്കുന്ന ദേവാലയത്തിന്റെ ആരാധനാ സ്ഥലത്തിന് 5460 സ്ക്വയര്‍ ഫീറ്റും വോക്ക്ഔട്ട് ബെയിസ്മെന്റിനു 5460 സ്ക്വയര്‍ ഫീറ്റും ഉണ്ടായിരിക്കും.

58 അംഗങ്ങളുള്ള ബില്‍ഡിംഗ് കമ്മിറ്റി വികാരിമാരായ പുന്നൂസ് കല്ലംപറമ്പില്‍ അച്ചന്റേയും മര്‍ക്കോസ് ചാലുപറമ്പില്‍ അച്ചന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനറല്‍ കണ്‍വീനര്‍ ബെന്നി പുതുവീട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ സിബി ചരുവുപറമ്പില്‍, കണ്‍സ്ട്രക്ഷന്‍ കണ്‍വീനര്‍ തോമസ് ചാലുപറമ്പില്‍, പബ്ളിസിറ്റി കണ്‍വീനര്‍ സനോജ് പുതിയമഠം, മറ്റു കണ്‍വീനര്‍മാരായ സജി ഇരണയ്ക്കല്‍, ഏബ്രഹാം കാലായില്‍, ബിജോയ് കല്ലേലുമണ്ണില്‍, ചിക്കു കാളിശേരില്‍, ടിജിന്‍ തൈയ്ത്തറ, അരുണ്‍ മാണിക്യമംഗലം എന്നിവര്‍ ദേവാലയ നിര്‍മാണം 2017 ഡിസംബറിനു മുമ്പായി പൂര്‍ത്തിയാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

ദേവാലയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനായി യുവാക്കളുടെ സ്വതന്ത്രമായ കമ്മിറ്റി ഡീക്കന്‍ ജോ വളയാനത്ത്, മേഘ തോമസ് അമ്പൂരാന്‍, ഷോണ്‍ ചരിവുപറമ്പില്‍, നീല്‍ കൊട്ടോത്തറ, ജസ്സി വടപറമ്പില്‍, ബിന്ദു കല്ലമണ്ണില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. വിവരങ്ങള്‍ക്ക്: സനോജ് പുതിയമഠം 860 966 8964.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം