നരേന്ദ്ര മോദി ജൂണ്‍ 28-നു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും
Friday, April 29, 2016 5:07 AM IST
വാഷിങ്ടണ്‍: ജൂണ്‍ ആറിനു ചേരുന്ന യുഎസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്നു ഹൌസ് സ്പീക്കര്‍ പോള്‍ റയന്‍ വാഷിങ്ടണില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. 2005 നു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത്.

ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇന്ത്യയുമായി ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരസ്പരം സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് പോള്‍ റയന്‍ പറഞ്ഞു. പോള്‍ റയല്‍ ചുമതലയേറ്റ് 2015 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്ര തലവന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

ഒബാമയും, നരേന്ദ്ര മോദിയുമായുളള കൂടികാഴ്ചയുടെ വിശദാംശങ്ങള്‍ തയ്യാറാക്കി വരുന്നതേയുളളൂ എന്നും വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

2014 സെപ്റ്റംബറില്‍ മോദി വൈറ്റ് ഹൌസിലും 2015 ജനുവരിയില്‍ ഒബാമ ഇന്ത്യയിലും ഔദ്യാഗിക, സന്ദര്‍ശനം നടത്തിയിരുന്നു. നരേന്ദ്രമോദി 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉണ്ടായ മുസ്ളീം വിരുദ്ധ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി മോദിയാണെന്നാരോപിച്ചു അമേരിക്ക സന്ദര്‍ശിക്കുന്നതിനുളള വിസ നിഷേധിച്ചിരുന്നു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഇദ് റോയ്സ് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍