സൂര്യ ഫെസ്റിവലും തൈക്കുടം ബ്രിഡ്ജും ഏപ്രില്‍, മേയ് മുതല്‍ അമേരിക്കയില്‍
Saturday, March 19, 2016 6:50 AM IST
ന്യുയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് മിഴിവുറ്റ പ്രോഗ്രാമുകള്‍ സമ്മാനിച്ച ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഇത്തവണ രണ്ടു പ്രോഗ്രാമുകളുമായി വീണ്ടുമെത്തുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയും പതിനാറംഗ സംഘവും അവതരിപ്പിക്കുന്ന സൂര്യ ഫെസ്റിവലും ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീത ഷോയും

ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രീഡിയ ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍ എന്നിവര്‍ നേട്ടങ്ങളിലേക്കുള്ള ഫ്രീഡിയയുടെ മുന്നേറ്റവും ജനങ്ങള്‍ നല്‍കുന്ന സഹകരണവും വിശദീകരിച്ചു.

ഏപ്രില്‍ അഞ്ചു മുതല്‍ 12 പ്രദര്‍ശനങ്ങളാണ് സൂര്യ കൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിക്കുക. നേരത്തെ നടത്തിയ സൂര്യ ഷോ സാമ്പത്തിക നഷ്ടം വരുത്തി. എന്നാല്‍ മികച്ച കലാപ്രകടനത്തിനു സാമ്പത്തികവശം മാത്രമല്ല തങ്ങള്‍ പരിഗണിക്കുന്നത്.

മാതൃഭൂമിയുടെ കപ്പ ടിവിയില്‍ അവതരിപ്പിച്ചതു മുതല്‍ തൈക്കുടം ബ്രിഡ്ജ് കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. പുത്തന്‍ ഡാന്‍സും പാട്ടും ചേര്‍ന്നുള്ള ഹൈയ് വോള്‍ട്ടേജ് പരിപാടിയില്‍ ജനം ഒപ്പം ആടിയും പാടിയും തിമിര്‍ക്കുന്നത് പ്രോഗ്രാമുകളില്‍ കണ്ടു. ഇതി കേരളത്തില്‍ അപൂര്‍വ സംഭവം തന്നെ.

അമേരിക്കന്‍ മലയാളികള്‍ക്കായി വ്യത്യസ്തമായ ഗാനങ്ങളും പരിപാടികളും അവതരിപ്പിക്കും. മേയ് മുതലാണ് തൈക്കുടം ബ്രിഡ്ജ് ഷോ 16 സ്റേജുകളില്‍ അവതരിപ്പിക്കുന്നത്.

ഫ്രീഡിയ നിര്‍മിച്ച സിനിമ 'ഹലോ നമസ്തേ' വിജയകരമായി കേരളത്തില്‍ ഒരുമാസം പിന്നിട്ടതും സന്തോഷം പകരുന്നുവെന്നു ഡോ. ഫ്രീമു പറഞ്ഞു. ഷിക്കാഗോയിലുള്ള ജയന്‍ മുളങ്ങാടാണ് കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ സിനിമയാക്കിയത്. ഒരു പ്രസ്ക്ളബ് കണ്‍വന്‍ഷനിലാണ്് ജയന്‍ കഥയുമായി തന്നെ സമീപിച്ചതെന്നു ഡോ. ഫ്രീമു പറഞ്ഞു. നാലു വര്‍ഷത്തോളമെടുത്തു സിനിമ പുറത്തിറങ്ങാന്‍.

പത്രസമ്മേളനത്തില്‍ ട്രൈസ്റേറ്റ് മേഖലയിലെ ഷോയുടെ കിക്ക് ഓഫും നടത്തി. ആനി ലിബു (മീഡിയ കണക്ട്), സജി ഏബ്രഹാം (ഹെഡ്ജ് ഫണ്ട്) സഞ്ജു ചെറിയാന്‍, വിജി ജോണ്‍ (ഇവന്റ് കാറ്റ്സ്) തുടങ്ങിയവര്‍ കിക്ക് ഓഫില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം