പവര്‍ ബോള്‍ ജാക്പോട്ട് ലോക റിക്കാര്‍ഡിലേക്ക്
Wednesday, January 13, 2016 7:15 AM IST
ടെക്സസ്: കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആറു പവര്‍ബോള്‍ നമ്പറുകള്‍ മാച്ച് ചെയ്യാനാകാതെ വന്നതിനെത്തുടര്‍ന്ന് ബുധനാഴ്ചയിലേക്കു നീട്ടിവച്ച പവര്‍ബോള്‍ ജാക്ക്പോട്ട് 150 കോടി ഡോളറായി ഉയര്‍ന്നു.

നറുക്കെടുപ്പിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതു ലോക റിക്കാര്‍ഡാണെന്ന് ടെക്സസ് ലോട്ടറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗാരി ഗ്രീഫ് പറഞ്ഞു.

നവംബര്‍ നാലുവരെ 40 മില്യണ്‍ ഡോളര്‍ സമ്മാനതുകയായിരുന്നതാണു വര്‍ധിച്ച ടിക്കറ്റ് വില്പനയെത്തുടര്‍ന്ന് ഘട്ടം ഘട്ടമായി 150 കോടി ഡോളറായി വളര്‍ന്നത്.

ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം ഓരോദിവസം വര്‍ധിച്ചു വരുന്നതായി പതിനാലു സംസ്ഥാനങ്ങളിലായി 19,000 ജനറല്‍ സ്റോറുകള്‍ നടത്തിവരുന്ന ബ്രയന്‍ ജോണ്‍സന്‍ പറഞ്ഞു.

ലോട്ടറി വാങ്ങുന്നവരുടെ നീണ്ട നിര ഒഴിവാക്കുന്നതിന് ഏഴുനൂറു സ്റോറുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടി വന്നതായി ക്വക്ക്ട്രിപ് സ്റോര്‍ വക്താവ് മൈക്കും പറഞ്ഞു.

150 കോടി ഡോളര്‍ സമ്മാനം ലഭിക്കുന്ന ആള്‍ക്ക് 29 വര്‍ഷം തവണകളായോ, മൊത്തം 930 ബില്യണ്‍ ഡോളറായോ ലഭിക്കും. സമ്മാന തുകയില്‍ 39.6 ശതമാനം ഫെഡറല്‍ ഇന്‍കം ടാക്സും കൂടാതെ സ്റേറ്റ് ടാക്സും നല്‍കേണ്ടി വരും.

രണ്ടു ഡോളറാണ് ടിക്കറ്റ് വില്പന. ഗ്രൂപ്പായി ടിക്കറ്റെടുക്കുന്നവര്‍ സമ്മാനം ലഭിച്ചാല്‍ എങ്ങനെ പങ്കിടണമെന്ന് നേരത്തെ തീരുമാനിച്ചു രേഖകള്‍ ഉണ്ടാക്കണമെന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 10 വരെ ടിക്കറ്റുകള്‍ ലഭിക്കും.

2012 മാര്‍ച്ച് 30നു നടന്ന ലോട്ടറിയിലെ 656 മില്യണ്‍ ഡോളറായിരുന്നു ഇതുവരെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക. 2013 ഡിസംബര്‍ 17 ലെ സമ്മാനതുക 636 മില്യണ്‍ ഡോളറാണു രണ്ടാമത്തേത്. ബുധനാഴ്ചയെങ്കിലും ഭാഗ്യവാനെ കണ്െടത്തി സമ്മാനതുക ഏല്പിക്കാനാകും എന്നാണു ലോട്ടറി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍