നവംബര്‍ ഒന്നു മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
Saturday, October 31, 2015 7:13 AM IST
ഡാളസ്: നവംബര്‍ ഒന്നു (ഞായര്‍) പുലര്‍ച്ചെ രണ്ടിനു ക്ളോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലോട്ട് തിരിച്ചു വയ്ക്കും. ശൈത്യകാലത്ത് സീസണില്‍ ഒരു മണിക്കൂര്‍ മുന്നോട്ടും ഫോളില്‍ ഒരു മണിക്കൂര്‍ പുറകോട്ടും സമയം മാറ്റിവയ്ക്കുന്ന സമ്പ്രദായം അമേരിക്കയില്‍ നിലവില്‍ വന്നതു ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലാണ്.

ധാരാളമായി സൂര്യ പ്രകാശം ലഭിക്കുന്ന സ്പ്രിംഗ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധമേഖലയിലെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് ലക്ഷ്യത്തോടെയാണ് സമയമാറ്റം അംഗീകരിച്ചു നടപ്പിലാക്കി തുടങ്ങിയത്.

സ്പ്രിംഗ്, ഫോര്‍വേര്‍ഡ്, ഫോള്‍ ബാക്ക് എന്ന ചുരുക്കപേരിലാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്. അമേരിക്കയിലെ അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയ മാറ്റം ബാധമല്ല. മാര്‍ച്ച് എട്ടിനായിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവച്ചിരുന്നത്.

പോള്‍ ഹാര്‍ബറില്‍ നടന്ന ആക്രമണത്തിനു നാല്‍പ്പതു ദിവസങ്ങള്‍ക്കുശേഷം 1942 ഫെബ്രുവരി ഒമ്പതു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് അമേരിക്കയില്‍ ആദ്യമായി സമയ മാറ്റം നിലവില്‍ വന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍