ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവില്ലെന്ന്
Friday, October 23, 2015 5:10 AM IST
വാഷിംഗ്ടണ്‍ ഡിസി: നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ടു 2016ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഹിലരി ക്ളിന്റണ്‍ വിജയിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണു മത്സരരംഗത്തേക്കില്ലെന്നു തീരുമാനിച്ചതെന്നു പത്ര സമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൌസ് റോസ് ഗാര്‍ഡനില്‍ ഭാര്യ ജില്ലും, പ്രസിഡന്റ് ഒബാമയും ഇരുവശത്തും നിന്നുകൊണ്ടാണു ബൈഡന്‍ പത്രസമ്മേളനം നടത്തിയത്. മത്സരിക്കുന്നില്ലെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഹില്ലരിയേയോ, വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ത്തി സാന്‍ഡേഴ്സിനേയോ എന്‍ഡോഴ്സ് ചെയ്യുന്ന ഔദ്യോഗിക പ്രഖ്യാപനം ബൈഡനില്‍നിന്നുണ്ടായില്ല.

ബൈഡന്റെ പ്രഖ്യാപനം വന്നതോടെ ഹില്ലരിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. ബൈഡന്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ഭയം ഹിലരി ക്യാമ്പിനുണ്ടായിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഹിലരിക്കോ, ബെര്‍ത്തി സാന്‍ഡേഴ്സിനോ എന്നു തീരുമാനിക്കാന്‍ സമയമായിട്ടില്ല എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രമ്പാണ് മുന്നിട്ടു നില്‍ക്കുന്നത്. മൈക്ക് ഹക്കമ്പി തൊട്ടടുത്തുതന്നെയുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍