പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ രണ്ടാമത്തെ പ്രതിയുടെയും വധശിക്ഷ നടപ്പിലാക്കി
Wednesday, September 2, 2015 3:37 AM IST
മിസോറി: പതിനഞ്ചു വയസുകാരിയെ വീടിനു സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ടുപ്രതികളില്‍ രണ്ടാമത്തെ പ്രതി റോഡ്രിക്കിന്റെ വധശിക്ഷ ചൊവ്വാഴ്ച മിസോറിയില്‍ നടപ്പിലാക്കി. മറ്റൊരു പ്രതിയായ ടെയ്ലറിന്റെ വധശിക്ഷ കഴിഞ്ഞവര്‍ഷം നടപ്പാക്കിയിരുന്നു.

1989 മാര്‍ച്ചില്‍ കന്‍സാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു സമീപം ബസ് കാത്തുനിന്നിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ട്രക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കുത്തിക്കൊല്ലുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തിയ ട്രക്കില്‍നിന്നാണ് മൃതദേഹം കണ്െടത്തിയത്. ക്രൂരവും അസാധാരണവുമായ ഈ കേസില്‍ രണ്ടു പേര്‍ക്കും കോടതി 1991 ല്‍ വധശിക്ഷ വിധിച്ചു.

ഇതോടെ മിസോറിയില്‍ ഈ വര്‍ഷം ആറു പേരുടെ വധ ശിക്ഷ നടപ്പാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍