ആത്മീയാനുഭൂതി പകര്‍ന്ന് 'മജ്ലിസുന്നൂര്‍', സമസ്ത ആത്മീയ സംഗമം ശ്രദ്ധേയമായി
Saturday, August 1, 2015 8:34 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര മദ്രയായ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയുടെ 20-ാമത് വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിന്‍ 'തസ്ബീത്ത് 2015' ന്റെ ഭാഗമായി മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിച്ച 'മജ്ലിസുന്നൂര്‍' ആത്മീയ സംഗമം ശ്രദ്ധേയമായി.

ആത്മീയാനുഭൂതി പകര്‍ന്ന സമസ്ത സംഗമത്തിന് ബഹറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന്റെ അധരങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ കുളിരു പകരുന്നതായിരുന്നു.

ചടങ്ങ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇരുലോക വിജയത്തിനു ആത്മീയത അനിവാര്യമാണെന്നും ഇതിനാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും അത് ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. കൊച്ചു കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മത പഠനത്തിനു സമസ്തയില്‍ സൌകര്യമുണ്െടന്നും ഓഗസ്റ് അഞ്ചു മുതല്‍ പുതിയ ബാച്ചിനുള്ള ക്ളാസുകള്‍ ആരംഭിക്കുമെന്നും തങ്ങള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സമയം നിശ്ചയിച്ചാണ് ക്ളാസുകള്‍ സംഘടിപ്പിക്കുന്നതെന്നും താത്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും തങ്ങള്‍ അറിയിച്ചു.

ചടങ്ങില്‍ സമസ്ത ബഹറിന്‍ ജിദാലി ഏരിയ കോഓര്‍ഡിനേറ്റര്‍ ഉസ്താദ് മന്‍സൂര്‍ ബാഖവി ഉദ്ബോധന പ്രഭാഷണം നടത്തി. ബദ്റില്‍ പങ്കെടുത്ത മഹാന്‍മാര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറെ ഔന്നിത്യമുള്ളവരാണെന്നും അവരെ തവസുലാക്കി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലപ്രദമാണെന്നും ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്െടന്നും അദ്ദേഹം വിശദീകരിച്ചു.

മജ്ലിസുന്നൂര്‍ പാരായണ ചടങ്ങിനു സമസ്ത ബഹറിന്‍ റഫ ഏരിയ പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന ഖതമുല്‍ ഖുര്‍ആനിന് സമസ്ത ബഹറിന്‍ കോഓര്‍ഡിനേറ്റര്‍ മൂസ മൌലവി വണ്ടൂര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാരായ സലിം ഫൈസി പന്തീരിക്കര, സെയ്ദ് മുഹമ്മദ് വഹബി, ജനറല്‍സെക്രട്ടറി എസ്.എം അബ്ദുള്‍ വാഹിദ്, സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയ കേന്ദ്ര, ഏരിയ നേതാക്കളും പണ്ഡിതന്‍മാരും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത വിഷന്‍, എസ്കെഎസ്എസ്എഫ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. പരിപാടിയില്‍ എസ്കെഎസ്എസ്എഫ് വിഖായ വിംഗിന്റെ സേവനം ശ്രദ്ധേയമായി.