ബോബി ക്രിസ്റീനയുടെ മരണം സ്ഥിരീകരിച്ചു
Monday, July 27, 2015 5:29 AM IST
റോസ്വല്‍ (അറ്റ്ലാന്റ): അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബോബി ക്രിസ്റീനയുടെ മരണം ജൂലൈ 26നു (ഞായര്‍) സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത കുടുംബാംഗങ്ങളാണു പുറത്തു വിട്ടത്.

ലെജന്‍ഡറി ഗായിക അന്തരിച്ച വിറ്റ്നി ഹൂസ്റണിന്റെയും ബോബി ബ്രൌണിന്റെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ പ്രശസ്ത ഗായികയായ ബോബി ക്രിസ്റീന.

ജനുവരി 31നു താമസസ്ഥലത്തെ ബാത്ത് ടബിലുള്ള വെള്ളത്തില്‍ മുഖം താഴ്ത്തി അബോധാവസ്ഥയില്‍ കിടന്നിരുന്ന ബോബിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്നു കുടുംബാംഗങ്ങളുടെ നിര്‍ബന്ധംമൂലം ഏഴു മാസം ബോബിയെ വിവിധ ആശുപത്രികളില്‍ ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.

ക്രിസ്റിനായുടെ മാതാവ് വിറ്റ്നി ഹൂസ്റണെ 2012 ഗ്രാമി അവാര്‍ഡിനു ഒരു ദിവസം മുമ്പു ബിവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ ബാത്ത് ടബില്‍ ഇതേ നിലയില്‍ കണ്െടത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം മകള്‍ക്കും ഇതേ വിധിതന്നെയാണുണ്ടായത്. അന്ന് വിറ്റ്നി ഹൂസ്റണ്‍ ഒരാഴ്ചയോളം ലൈഫ് സപ്പോര്‍ട്ടില്‍ കിടന്നതിനുശേഷമാണു മരണത്തിനു കീഴടങ്ങിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍