യുഡിഎഫ് വിജയം സുനിശ്ചിതം: ഒഐസിസി ജിദ്ദ
Monday, June 29, 2015 5:00 AM IST
ജിദ്ദ: അരുവിക്കരയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ ഭുരിപക്ഷം വര്‍ധിപ്പിക്കുമെന്നു ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ വാര്‍ത്ത ക്കുറിപ്പില്‍ അറിയിച്ചു. 2006 നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതു നാം കണ്ടതാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന പിറവം, നെയ്യാറ്റിന്‍കര എന്നീ ഉപതെരഞ്ഞെടുപ്പിലും ഉണ്ടായത് അരുവിക്കരയിലും ആവര്‍ത്തിക്കപ്പെടും. കാരണം ജനകീയ പ്രശനങ്ങളല്ല എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണങ്ങളും, വ്യക്തിഹത്യ നടത്തുന്ന വിധത്തിലുള്ള ആക്ഷേപങ്ങളും മാത്രമാണു പരസ്യപ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന വി.എസ് നടത്തുന്നത്. ഒരു കോമഡികാരന്റെ ചെപ്പടി പ്രകടനത്തിനു കിട്ടുന്ന പരിഗണന മാത്രമേ ഇതിനു ലഭിക്കുകയോള്ളൂ എന്ന് ജൂണ് 30 നു തെളിയിക്കും. എന്നാല്‍ രഹസ്യ തെരഞ്ഞെടുപ്പു പ്രചാരണമാണു പിണറായി വിജയന്‍ നടത്തുനതെന്നു പറഞ്ഞ് അദേഹത്തെ വെളിച്ചത്തില്‍നിന്നു മാറ്റി നിര്‍ത്തിയത് ആ പാര്‍ട്ടിയുടെ പാപ്പരത്തം മാണ് കാണിക്കുനത്. 20000 ത്തോളം യുവ വെട്ടരുമാരും 10000 ലധികം വരുന്ന സ്ത്രീ വോട്ടര്‍മാരും നവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായി വന്ന ശബരീനാഥന് അനുകൂലമാകും. ഒഐസിസി ജിദ്ദ കമ്മിറ്റി പ്രചാരണരംഗത്ത് ശക്തമായി പ്രവര്‍ത്തിച്ച് പ്രവാസികളുടെ ആശയും പ്രതീക്ഷയും വോട്ടര്‍മാര്‍ക്കിടയില്‍ പങ്കുവച്ചതായി മുനീര്‍ പറഞ്ഞു. ഇതിനു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അസ്ഹാബ് വര്‍ക്കലയാണു നേതൃത്വം നല്കിയത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ കെ. പെരുവള്ളൂര്‍