ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ ഇന്ത്യ പദ്ധതി
Monday, June 22, 2015 8:18 AM IST
കുവൈറ്റ്: കേരളത്തിലെ കടലോര മലയോര പ്രദേശങ്ങളില്‍ കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളെ നോമ്പു തുറപ്പിക്കുന്ന ഇഫ്താര്‍ ഇന്ത്യ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സാമൂഹ്യക്ഷേമ അസിസ്റന്റ് സെക്രട്ടറി ഉമര്‍ ബിന്‍ അബ്ദുള്‍ അസീസ് പത്രകുറിപ്പില്‍ അറിയിച്ചു.

'ഒരു വ്യക്തിയെ നോമ്പു തുറപ്പിച്ചാല്‍ നോമ്പ് അനുഷ്ഠിച്ച വ്യക്തിയുടെ പ്രതിഫലം ഒട്ടും കുറയാതെതന്നെ തത്തുല്യമായ പ്രതിഫലം നോമ്പു തുറപ്പിച്ച വ്യക്തിക്കും ലഭിക്കും' എന്ന പ്രവാചക വചനം പ്രാവര്‍ത്തികമാക്കി ഇസ്ലാഹി സെന്റര്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പദ്ധതിയാണ് ഇഫ്താര്‍ ഇന്ത്യ.

നോമ്പു തുറക്കാനുള്ള ഭക്ഷ്യവിഭവ കിറ്റുകള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയാണു ചെയ്യുന്നത്. ഒരാളെ നോമ്പു തുറപ്പിക്കാന്‍ 250 ഫില്‍സാണു കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏകദേശം എട്ട് ലക്ഷത്തിലധികം രൂപയുടെ സഹായമാണു സെന്റര്‍ കേരളത്തില്‍ നടത്തിയത്.

ഈ സംരംഭവുമായി സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെന്ററിന്റെ യൂണിറ്റു ഭാരവാഹികളെയോ സെന്ററിന്റെ മലയാളം ഖുത്ബ നടക്കുന്ന അബാസിയ, മംഗഫ്, മഹ്ബൂല, അബൂഹലീഫ, അഹ് മദി, ജഹ്റ, ശര്‍ഖ്, ഹവല്ലി, ഫൈഹ, ഖൈത്താന്‍, ഉമരിയ്യ എന്നീ ഏരിയകളിലെ പള്ളികളിലെ കൌണ്ടറുകളിലോ ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക് 97686620, 23915217, 24342698.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍