ഹൂസ്റണ്‍ പ്രളയ ബാധിതര്‍ക്ക് 32,900 ഡോളര്‍ വീതം നഷ്ടപരിഹാരം
Saturday, June 6, 2015 8:39 AM IST
ഹൂസ്റണ്‍: കനത്ത മഴയിലും ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് 32,900 ഡോളര്‍ വരെ താത്കാലിക നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുകയാണെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അധികൃതര്‍ അറിയിച്ചു.

ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഇതുവരെ നാലു മില്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കി കഴിഞ്ഞതായി ഇവര്‍ പറഞ്ഞു. 3900 പേര്‍ ഇതിനകം നഷ്ടപരിഹാരം ആവശ്യപ്പെട്ടു അപേക്ഷ നല്‍കിയിട്ടുണ്ട്.

വെളളപൊക്കത്തില്‍ വീടിനും വസ്തുക്കള്‍ക്കും നഷ്ടം സംഭവിച്ചവര്‍ വിവരം അധികൃതരെ അറിയിക്കണമെന്നും എഫ്ഇഎംഎയില്‍ രജിസ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ ധനസഹായം ലഭിക്കുമെന്നുളളത് പലര്‍ക്കും അറിവില്ലാത്തതാണ് അപേക്ഷകരുടെ എണ്ണം കുറയുന്നതിനു കാരണമെന്നും ഇവര്‍ പറയുന്നു.

രണ്ടു മൊബൈല്‍ റിക്കവറി വാഹനങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ വീടുകള്‍ തോറും സഞ്ചരിച്ചു ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കി വരുന്നുണ്ട്.

വെളളപൊക്കം മൂലം തകര്‍ന്ന വീടുകള്‍ പുതുക്കി പണിയുന്നതിനും താത്കാലിക ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനും മെഡിക്കല്‍ ബില്ലുകള്‍ നല്‍കുന്നതിനുളള ധനസഹായം ലഭിക്കുമെന്ന് ഇവര്‍ അറിയിച്ചു.

വെളളപൊക്ക ദുരിത ബാധിതര്‍ ഡിസാസ്റര്‍ അസിസ്റന്‍സ് ഗവണ്‍മെന്റ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നടത്തി അനുകൂല്യങ്ങള്‍ കൈപറ്റണമെന്നും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍