പക്ഷിപനി: വിസ്കോണ്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Tuesday, April 21, 2015 6:56 AM IST
വിസ്കോണ്‍സില്‍: വിസ്കോണ്‍സില്‍ സംസ്ഥാനത്ത് പക്ഷിപനി വ്യാപകമായതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രില്‍ 20നാണ് ഇതു സംബന്ധിച്ച് ഗവര്‍ണറുടെ പ്രഖ്യാപനം ഉണ്ടായത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്നു പക്ഷി വളര്‍ത്തല്‍ സങ്കേതത്തില്‍ പക്ഷിപ്പനി വൈറസ് കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു കോഴികളും ടര്‍ക്കികളുമാണു ചത്തൊടുങ്ങിയത്. വിസ്കോണ്‍സില്‍ അഗ്രികള്‍ച്ചറല്‍, ട്രേയ്ഡ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ വൈറസിനെ ഫലപ്രദമായി നേരിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

സംസ്ഥാന നാഷണല്‍ ഗാര്‍ഡിന്റെ സഹായവും ഗവര്‍ണര്‍ നേടിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ഭയപ്പെടേണ്ടതില്ലെന്നും ഭക്ഷണപദാര്‍ഥങ്ങള്‍, കുടിവെളളം എന്നിവ വിദഗ്ധമായ പരിശോധനയ്ക്കുശേഷമാണു വിതരണം ചെയ്യുന്നതെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി. ജെഫര്‍സന്‍, ജ്യൂണിയു, ബാരന്‍ കൌണ്ടികളിലാണു പക്ഷിപ്പനി രൂക്ഷമായിട്ടുളളത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍