മലയാളം സൊസൈറ്റി, ഹൂസ്റണ്‍ സാഹിത്യ സമ്മേളനം
Saturday, April 4, 2015 8:40 AM IST
ഹൂസ്റണ്‍: ഗ്രെയ്റ്റര്‍ ഹൂസ്റണിലെ ഭാഷാ സ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ 2015 ലെ മാര്‍ച്ച് മാസ സമ്മേളനം 29 ന് വൈകുന്നേരം നാലിന് സ്റ്റാഫോര്‍ഡിലെ ഏബ്രഹാം ആന്‍ഡ് കമ്പനി റിയല്‍ എസ്റേറ്റ് ഓഫീസ് ഹാളില്‍ സമ്മേളിച്ചു.

പ്രശസ്ത എഴുത്തുകാരനും തത്വചിന്തകനുമായ ഖലില്‍ ജിബ്രാന്റെ 'ദി ഐ' (വേല ല്യല) യുടെ കാവ്യാവിഷ്ക്കാരം ജി. പുത്തന്‍കുരിശും അമേരിക്കയിലെ വായനക്കാരെക്കുറിച്ചുളള വിശകലനങ്ങളും പ്രതികരണങ്ങളും എ.സി. ജോര്‍ജും അവതരിപ്പിച്ചു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍അദ്ദേഹം ഖലില്‍ ജിബ്രാനെക്കുറിച്ചും അമേരിക്കയിലെ മലയാളി വായനക്കാരുടെപ്രതികരണങ്ങളെക്കുറിച്ചും സംസാരിച്ചു.

ആദ്യമായി ജി. പുത്തന്‍ കുരിശ് ഖലില്‍ ജിബ്രാന്റെ ജീവിതത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിവരിച്ചു. ലബനോനില്‍ ജനിച്ച ജിബ്രാന്‍ ചെറുപ്പത്തിലെ മാതാവിനോടൊപ്പം അമേരിക്കയില്‍ കുടിയേറി.

അമേരിക്കയില്‍ കുടിയേറിയ ശേഷമാണ് ഇംഗ്ളീഷ് പഠിക്കുന്നത്. അതോടൊപ്പം ചിത്രരചനയും അഭ്യസിച്ചു. അദ്ദേഹം ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നില്ല, കലാകാരനും തത്വചിന്തകനും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു. 1883 ല്‍ ജനിച്ച ഖലില്‍ ജിബ്രാന്‍ 1931 ല്‍ ന്യുയോര്‍ക്കില്‍ അന്തരിച്ചു.

തുടര്‍ന്ന് ജിബ്രാന്റെ 'ദി ഐ' യുടെ പുത്തന്‍ കുരിശിന്റെ മലയാളം കാവ്യാവി ഷ്ക്കാരം അദ്ദേഹം അവതരിപ്പിച്ചു. കണ്ണ്, ഒരു സുന്ദര പര്‍വതത്തെ കണ്െടന്നു പറയുമ്പോള്‍ കാതുപറയുന്നു. അതെവിടെയാണ് ? ഞാനതു കണ്ടിട്ടില്ലെല്ലോ. അപ്പോള്‍ കൈ പറയുന്നു അതിനെ തൊടുന്നതിന് ഞാന്‍ ഒന്നും കാണുന്നില്ലെല്ലോ. അപ്പോള്‍ മൂക്കു പറയുന്നു അതിന്റെ ഗന്ധമൊന്നും എനിക്കു ലഭിക്കുന്നില്ല. അവാസനം കാതും കൈയും മൂക്കും ചേര്‍ന്നു പറയുന്നു. സാരമായ തകരാറുണ്ട് കണ്ണിന്, എല്ലാം കണ്ണിന്റെ മതിഭ്രമം. ചുരുക്കത്തില്‍ ഒരാളെ അല്ലെങ്കില്‍ ഒരാളുടെ അഭിപ്രായത്തെ മാനിക്കുന്നതിനു പകരം അതിനെ കുറ്റപ്പെടുത്തുന്ന ലോകത്തിന്റെ പ്രവണതയാണ് ജിബ്രാന്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് സദസ് വിലയിരുത്തി.

തുടര്‍ന്നു എ.സി. ജോര്‍ജ്, അമേരിക്കയിലെ മലയാളി വായനക്കാര്‍ 'വിശകലനവും പ്രതികരണവും' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഇന്ന് അമേരിക്കയിലെ വായനക്കാരിലും എഴുത്തുകാരിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അശുഭവും ആപത്ക്കരവുമായ പ്രവണതകളെക്കുറിച്ച് അദ്ദേഹം വാചാലനായി. വായനയില്‍ പോലും തരംതിരവുകളും കക്ഷി ചേരലും സാദാരണമാണ്. ഇലക്ട്രോണിക് മീഡിയായുടെ വരവോടെ എന്തെഴുതുന്നെന്നല്ല, ആര് എഴുതുന്ന എന്നു നോക്കിയാണ് അഭിപ്രായങ്ങളെഴുതുന്നത്. അതുപോലെ തന്നെ തന്നിലെ കഴിവുളളവരെ പരിഗണിക്കാതെ പുറത്തു നിന്നെത്തുന്നവര്‍ എങ്ങനെയുളളവരായാലും അവര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവണതയാണ് എങ്ങും കണ്ടുവരുന്നത്.

കൂലികൊടുത്ത് എഴുതിക്കുന്നവരും പണം കൊടുത്ത് അവാര്‍ഡ് കരസ്ഥമാക്കുന്നവരും വിരളമല്ല. എന്നാല്‍ നല്ല വായനക്കാരും നിഷ്പക്ഷമായ അഭിപ്രായവും ഭാഷയ്ക്കും സാഹിത്യത്തിനും എപ്പോഴും പ്രയോജനപ്രദമാണ്. അതുപോലെ കാപട്യമില്ലാത്ത സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ എഴുത്തുകാര്‍ക്ക് പ്രയോജനം ചെയ്യും.

തുടര്‍ന്നുളള ചര്‍ച്ച വളരെ സജീവമായിരുന്നു സദസ്യരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. തോമസ് വര്‍ഗീസ്, ജി. പുത്തന്‍കുരിശ്, ടോം വിരിപ്പന്‍, സജി പുല്ലാട്, പൊന്നുപിളള, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രാഹം, ജോസഫ് മണ്ഡവത്തില്‍, ജെയിംസ് ചാക്കോ, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുളള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടോം വിരിപ്പന്റെ നന്ദി പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക് : മണ്ണിക്കരോട്ട് (പ്രസിഡന്റ്) : 281 857 9221 (ംംം.ാമിിശരസമൃീൌ.ില), ജോളി വില്ലി (വൈസ് പ്രസിഡന്റ്) : 281 998 4917, ജി. പുത്തന്‍ കുരിശ് (സെക്രട്ടറി) : 281 773 1217.