വിവാഹ മോചനത്തെക്കുറിച്ചു തര്‍ക്കം: രണ്ടു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
Wednesday, March 18, 2015 5:26 AM IST
കാന്‍സസ് സിറ്റി(മിസോറി): മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള തര്‍ക്കം നാലും രണ്ടും വയസ്സുള്ള കുട്ടികളെ വെടിവെച്ചു കൊലപ്പെടുത്തി പിതാവിനെ ആത്മഹത്യയിലേക്കു നയിച്ച ദാരുണ സംഭവം കാന്‍സസ് സിറ്റിയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്പിറിംഗ് ഫീല്‍ഡ് പോലീസ് ചീഫ് പോള്‍ വില്യംസ് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണിത്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ബന്ദിയാക്കി. 23 മണിക്കൂര്‍ നീണ്ട ഉദ്വേഗജനകമായ മണിക്കൂറുകള്‍ക്കൊടുവില്‍ മിസോറിയിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച പോലീസുകാര്‍ കണ്ടത്. വെടിയേറ്റു മരിച്ചുകിടക്കുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെയും അവരുടെ സമീപം സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്ത പിതാവിന്റേയും മൃതദേഹങ്ങളാണ്.

മാര്‍ച്ച് 15 രാത്രി ഒമ്പതിന് ആരംഭിച്ച ബന്ദിനാടകം അവസാനിച്ചത് 16 രാത്രി വളരെ വൈകിയാണ്. അമ്പത്തി ഒന്ന് വയസ് പ്രായമുള്ള വില്യം വില്യംസ് ഭാര്യയുമായുള്ള ഡൈവേഴ്സ് കേസില്‍ കുട്ടികളുടെ കസ്റഡിയെക്കുറിച്ചുള്ള തര്‍ക്കമാണു കൊലപാതകത്തിലവസാനിച്ചതെന്നാണു പ്രഥമ നിഗമനം.

2014ല്‍ ആരംഭിച്ച വിവാഹമോചന കേസ് സമ്മറില്‍ ഡിസ്മിസ് ചെയ്തിരുന്നുവെങ്കിലും, വില്യംസ് നവംബറില്‍ വീണ്ടും കേസ് ഓപ്പണ്‍ ചെയ്തിരുന്നു. മാര്‍ച്ച് 18 വ്യാഴാഴ്ച മാതാപിതാക്കള്‍ക്ക് വിവാഹമോചനത്തെക്കുറിച്ചുള്ള ഒരു പഠന ക്ളാസില്‍ പങ്കെടുക്കാനിരിക്കേയാണു സംഭവം നടന്നത്. കുട്ടികളുടെ കസ്റഡിയെക്കുറിച്ചു പരസ്പരം ധാരണയുണ്ടായതായി വില്യംസിന്റെ അറ്റോര്‍ണി ജേയ്സണ്‍ ഷഷര്‍ പറഞ്ഞു. കമ്മ്യൂണിക്കേഷന്‍സ് സൊല്യൂഷന്‍ ടെക്ക്നോളജിയിലെ ഉദ്യോഗസ്ഥനാണു വില്യംസ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയന്‍