സഹപാഠിയെ വധിച്ചതു രാഹുല്‍ ഗുപ്ത തന്നെ - ജൂറി
Tuesday, March 17, 2015 6:08 AM IST
മേരിലാന്‍ഡ്: ഇരുപത്തിനാലു വയസുളള സഹപാഠിയെ കൊല ചെയ്തത് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് വിദ്യാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ രാഹുല്‍ ഗുപ്ത (25) തന്നെയാണെന്നു ജൂറി വിധിയെഴുതി.

രാഹുല്‍ ഗുപ്തയുടെ ജന്മദിനമായ ഒക്ടോബര്‍ 13ന് രാത്രി സുഹൃത്ത് മാര്‍ക്ക് വോയും ഗേള്‍ഫ്രണ്ട് ടെയ്ലറും നന്നായി മദ്യപിക്കുകയും സുഹൃത്തും ഗേള്‍ ഫ്രണ്ടും തന്നെ വഞ്ചിച്ചതിനു പ്രതികാരമായി മാര്‍ക്ക് വോയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നു ജൂറി കണ്െടത്തി.

മാര്‍ച്ച് 16 നാണ് (തിങ്കള്‍) ദേശീ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസിന്റെ വിധി പ്രസ്താവിച്ചത്. മദ്യ ലഹരിയില്‍ ഗേള്‍ ഫ്രണ്ട് ടെയ്ലറാണ് മാര്‍ക്കിനെ വധിച്ചതെന്നായിരുന്നു രാഹുല്‍ ഗുപ്ത മൊഴി നല്‍കിയത്. ജയിലില്‍ വച്ച് രാഹുല്‍ പിതാവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ രാഹുല്‍ തന്നെയാണു മാര്‍ക്കിനെ വകവരുത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത് പ്രധാന തെളിവായി ജൂറി അംഗീകരിക്കുകയായിരുന്നു.

രാഹുല്‍ ഗുപ്തയും മാര്‍ക്ക് വോയും അതിസമര്‍ഥരായ വിദ്യാര്‍ഥികളും ആത്മാര്‍ഥ സ്നേഹിതരുമായിരുന്നു. വിധി കേട്ടുകഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മാതാവു കുഴഞ്ഞു വീഴുകയായിരുന്നു.

മാപ്പു കൊടുക്കുവാനാവാത്ത കൊടും ക്രൂരതയാണു രാഹുല്‍ ചെയ്തതെന്ന് മാക്കിന്റെ പിതാവ് പ്രതികരിച്ചു. ശിക്ഷ ഏപ്രില്‍ 18}ു വിധിക്കും. വിധിക്കുശേഷം പ്രതിയെ വിലങ്ങണിയിച്ചു ജയിലിലേക്കു മാറ്റി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍