'കാസര്‍ഗോട്ടെ വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം'
Thursday, March 5, 2015 8:15 AM IST
ദുബായി: രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും കൈകോര്‍ത്തുനിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കാസര്‍ഗോഡിന്റെ സകല സ്വപ്നങ്ങളെയും തകര്‍ത്തുകളയുന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍കഴിയുകയുള്ളുവെന്നു മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എ. ഷാഫി അഭിപ്രായപ്പെട്ടു.

വര്‍ഗീയതയുടെ വിത്തുവിതറി നാടിന്റെ സ്വസ്ഥത കെടുത്തുന്നവര്‍ക്കെതിരേ ഒന്നിച്ചിരുന്ന് ശക്തമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ തയാറായാല്‍ സമീപ ഭാവിയില്‍തന്നെ ഫലം കണ്ടുതുടങ്ങുമെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തെയും മതസ്വാതന്ത്യ്രത്തെയും വെല്ലുവിളിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായി കെഎംസിസി കാസര്‍ഗോഡ് മണ്ഡലം സംഘടിപ്പിച്ച ജേണല്‍ ജംഗ്ഷന്‍ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിംഗ് പ്രസിഡന്റ് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബായി കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം മാധ്യമപ്രവര്‍ത്തകന്‍ ടി.എ. ഷാഫിക്കു സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. പ്രമുക നാടക ആചാര്യനും സംവിധായകനുമായ ഇബ്രാഹിം വേങ്ങര ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം ഹനീഫ ചെര്‍ക്കള, ഹനീഫ് കല്‍മ്മട്ട, ഒ.കെ. ഇബ്രാഹിം, നാസര്‍ കുറ്റിച്ചിറ, ജില്ലാ കെഎംസിസി നേതാക്കളായ ജലീല്‍ ചന്തേര, അബ്ദുള്ള ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ ബീജന്തടുക്ക, ടി.ആര്‍. ഹനീഫ, ഖാദര്‍ ബെണ്ടിച്ചാല്‍, മണ്ഡലം കെഎംസിസി നേതാക്കളായ ഫൈസല്‍ പട്ടേല്‍ അയൂബ്ഉറൂമി, സി.എച്ച്. നൂറുദ്ദീന്‍, ഡോ. ഇസ്മയില്‍, സലീം ചേരങ്കൈ, ഇ.ബി. അഹമ്മദ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി, പഞ്ചായത്ത് കെഎംസിസി. നേതാക്കളായ അസീസ്കമാലിയ, കരീം മൊഗര്‍, മുനീഫ ബദിയടുക്ക, സിദ്ദിഖ് ചൌക്കി, ഹസന്‍ പതിക്കുന്നില്‍, സി.എ. റഹ്മാന്‍ പടിഞ്ഞാര്‍, സി.എ. സമീര്‍ ചെങ്കള, സലീം ഖത്തര്‍, ഇഖ്ബാല്‍കൊട്ടയാട്, സാദിക്ക് പീടികക്കാരന്‍ അസ്ലം ജദീദ് റോഡ് എന്നിവര്‍ പ്രസംഗിച്ചു. തല്‍ഹത്ത് തളങ്കര ഖിറാഅത്തും സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ ആറാട്ടുകടവ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍