വിദേശ നിക്ഷേപ തുക ഇരട്ടിയാക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി
Wednesday, February 4, 2015 10:13 AM IST
മുംബൈ: ഇന്ത്യന്‍ കറന്‍സി ഡോളറിലാക്കി വിദേശങ്ങളില്‍ നിക്ഷേപിക്കുന്നതിനു നിശ്ചയിച്ചിരുന്ന സംഖ്യയുടെ പരിധി ഇരട്ടിയാക്കിക്കൊണ്ടുള്ള ഉത്തരവ് റിസര്‍വ് ബാങ്ക് പുറത്തിറക്കി.

ഓരോ വര്‍ഷം 250,000 ഡോളര്‍ വരെ വിദേശത്തു നിക്ഷേപിക്കുന്നതിന് ഇനി മുതല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ വിദേശത്തു നിക്ഷേപിക്കാവുന്ന പരമാവധി തുക കഴിഞ്ഞ ജൂണില്‍ 125,000 ഡോളറായി പരിമിതപ്പെടുത്തിയിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ വിദേശ നിക്ഷേപം 322 ബില്യണ്‍ ഡോളറായി ഉയര്‍ന്നതാണ് ഇങ്ങനെയൊരു ഇളവനുവദിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം അനുസരിച്ച് (എല്‍എംഎസ്) 2,50,000 ഡോളറിന്റെ ഫെയറുകളോ വസ്തുക്കളോ വിദേശത്ത് വാങ്ങുന്നതിനു റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് അപേക്ഷിക്കേണ്ടതില്ല.

ഇന്ത്യന്‍ പൌരന്മാര്‍ ഏതെല്ലാം രാജ്യങ്ങളിലുണ്േടാ, അവര്‍ക്ക് ഇത്രയും തുക (ഡോളര്‍ 2,50,000) വിദേശങ്ങളില്‍ നിക്ഷേപിക്കാനുളള സാഹചര്യമാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍