എഡ്മണ്ടനില്‍ വെടിവയ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു
Wednesday, December 31, 2014 5:20 AM IST
എഡ്മണ്ടന്‍ (കാനഡ): കുടുംബ കലഹത്തെ തുടര്‍ന്ന് മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലായി വെടിയേറ്റു കൊല്ലപ്പെട്ട ഒമ്പതു പേരുടെ മൃതദ്ദേഹങ്ങള്‍ ഡിസംബര്‍ 29 തിങ്കളാഴ്ചയും, 30 ചൊവ്വാഴ്ചയുമായി കണ്െടടുത്തതായി എഡ്മണ്ടന്‍ പൊലീസ് ചീഫ് നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സൌത്ത് എഡ്മണ്ടന്റിലുളള ഒരു വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് ആദ്യം ഒരു സ്ത്രീയുടെ മൃതദേഹം കണ്െടടുത്തത്. മണിക്കൂറുകള്‍ക്കു ശേഷം തൊട്ടടുത്ത സിറ്റിയിലെ ഒരു വീട്ടില്‍ നിന്നും മൂന്ന് സ്ത്രീകള്‍, രണ്ടു പുരുഷന്മാര്‍, ഒരു ആണ്‍കുട്ടി, ഒരു പെണ്‍കുട്ടി എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്െടടുത്തു.

ഈ രണ്ട് സ്ഥലങ്ങളിലും ഒരു പോലെ പ്രത്യക്ഷപ്പെട്ട ആത്മഹത്യ പ്രവണതയുളള ഒരു പുരുഷന്റെ മൃതദേഹം എഡ്മണ്ടനിലെ ഒരു റെസ്റ്ററന്റില്‍ നിന്നും കണ്െടടുത്തതോടെ ഈ സംഭവങ്ങള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. കൊല്ലപ്പെട്ടവരെക്കുറിച്ചുളള വിവരങ്ങള്‍ ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമീപ കാലത്തു നടന്ന ഏറ്റവും ഭീകരമായ കൊലപാതകമാണിതെന്ന് പൊലീസ് ചീഫ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍