'രാജ്യത്ത് ഫാസിസം നടപ്പാക്കാനുമുള്ള നീക്കമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തുന്നത്'
Wednesday, December 24, 2014 7:33 AM IST
മക്ക: മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും രാജ്യത്തെ വര്‍ഗീയവത്കരിക്കാനും അതിലൂടെ രാജ്യത്ത് ഫാസിസം നടപ്പാക്കാനുമുള്ള നീക്കമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തുന്നതെന്നു നവോദയ മക്ക ഏരിയ കമ്മിറ്റി യോഗം ആരോപിച്ചു.

മതനിരപേക്ഷതയുടെ നാടായ കേരളത്തെപ്പോലും മതപരിവര്‍ത്തനത്തിന്റെ നാടാക്കി മാറ്റാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്. ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.കെ.മൊയ്തീന്‍ കോയ പുതിയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം പ്രവര്‍ത്തന റിപ്പോര്‍ട്ടൂം ഏരിയ കമ്മിറ്റി ട്രഷറര്‍ കെ.എം.മുഹമ്മദ് ബഷീര്‍ നിലമ്പൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ വവാട്, ജോ. സെക്രട്ടറി ഇ.പി. ഷിഹാബുദ്ദീന്‍ കോഴിക്കോട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഖാലീദ് എറണാകുളം, ജോ. കണ്‍വീനര്‍ എം.കെ.അബ്ദുള്‍ സമദ് വാവാട്, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റഷീദ് പാലക്കാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ നവാസ് കരുനാഗപ്പള്ളി, പി.എ.ഷാഹുല്‍ ഹമീദ് പാലക്കാട്, പി. മുസ്തഫാ മമ്പാട്, മുഹമ്മദ് കുട്ടി പട്ടാമ്പി, സുനി മുവാറ്റുപുഴ, സിറാജ് മൈയ്തീന്‍ പട്ടിമറ്റം, സി.അബ്ദുള്‍ ഖാദര്‍ കാടമ്പുഴ, എന്‍.ഷെബീര്‍ മേല്‍മുറി, വി.പി.മുഹമ്മദ് ഒളവെട്ടൂര്‍, കെ.പി. റഷീദ് വടകര എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മറ്റി വൈസ് പ്രസിഡന്റ് എം.കെ.മുഹമ്മദ് മേലാറ്റൂര്‍ സ്വാഗതവൂം ജോ. സെക്രട്ടറി കെ.മുഹമ്മദ് റഫീഖ് കോട്ടയ്ക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍