ഡാളസില്‍ ഫ്ളൂ സീസണ്‍; കൌണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
Wednesday, December 3, 2014 6:58 AM IST
ഡാളസ് : 201415 ഫ്ളൂ സീസണില്‍ ഡാളസ് കൌണ്ടിയിലെ ആദ്യമരണം സ്ഥിരീകരിച്ചതായി ഡിസംബര്‍ രണ്ടിന് ചൊവ്വാഴ്ച ഡാളസ് കൌണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് സ്ഥീരീകരിച്ചു. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഫ്ളു മാരകമായി മാറുന്നത്. കഴിഞ്ഞ ഫ്ളു സീസണില്‍ അമ്പത്തിയഞ്ച് പ്രായമായവരാണ് ഫ്ളൂ ബാധിച്ചു മരണമടഞ്ഞത്. മൂന്നു കുട്ടികളും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഫ്ളുവിന്റെ ശക്തമായ ആക്രമണത്തിന് വിധേയരാകുന്നവരില്‍ യുവാക്കളും, മുതിര്‍ന്നവരും, പ്രതിരോധ കുത്തിവെയ്പ്പു എടുക്കാത്തവരുമാണെന്ന് ഹെല്‍ത്ത് ഡയറകര്‍ പറഞ്ഞു. ഫാര്‍മസി, ഗ്രോഗസി ഷോപ്പുകള്‍, കൌണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, ഡോക്ടേഴ്സ് ഓഫീസ് എന്നീ സ്ഥലങ്ങള്‍ ഫ്ളൂ പ്രതിരോധ കുത്തിവെയ്പ്പുകള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍