കേരളത്തിലെ നീര യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി
Friday, October 31, 2014 8:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തിലെ ഇപ്പോഴത്തെ മദ്യ നയവും ബാര്‍ വിവാദവും യൂറോപ്പില്‍ വാര്‍ത്തയായതിന് പിന്നാലെ നീര എന്ന തെങ്ങിന്‍ പാനീയവും പല പത്ര മാധ്യമങ്ങളിലും വാര്‍ത്തയായി വന്നു.

ഇന്ത്യാ ഗവര്‍മെന്റിന്റെ കീഴിലുള്ള കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് (ശനി) തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കേരനീര പുറത്തിറക്കുകയാണ്. ഇതില്‍ അമ്ളം, വിറ്റാമിന്‍, പൊട്ടാസിയം, കാല്‍സ്യം, ഇരുമ്പ്, സോഡിയം എന്നിവ അടങ്ങിയിട്ടുണ്െടന്ന് അവകാശപ്പെടുന്നു. ഇത് കടകളിലും, ഓട്ടോമാറ്റിക് മെഷീനുകളിലും ലഭിക്കും. ആല്‍ക്കഹോളിന്റെ ദൂഷ്യ ഫലങ്ങളില്ലാത്ത നീരയെ ആരോഗ്യ പാനീയമായിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്കും ഉത്തമമായ പാനീയം ആണെന്ന് പറയുന്നു. കേരളത്തിലേക്ക് പോകുന്ന ടൂറിസ്റുകള്‍ക്ക് ആല്‍ക്കഹോളിന് പകരം കേരനീര കുടിച്ച് തൃപ്തി നേടാമെന്നും ചില പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍