'റമദാനിലെ പാപമോചനത്തിനായി പ്രയോജനപ്പെടുത്തുക'
Thursday, July 24, 2014 5:47 AM IST
ദോഹ: സൃഷ്ടികള്‍ക്കുള്ള സൃഷ്ടാവിന്റെ അനുഗ്രഹമാണ് പരി. റമദാനെന്നും ഈ പുണ്യമാസത്തെ പാപമോചനത്തിനായി പ്രയോജനപ്പെടുത്തുമെന്നും ഗ്രന്ഥകാരനും ജാമിഅ അല്‍ ഫലാഹ് അധ്യാപകനുമായ മൌലാന സഖറിയ റഹ് മാന്‍ മദനി അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. മനവരാശിയുടെ ചരിത്രത്തില്‍ വമ്പിച്ച വിപ്ളവത്തിന് വഴിയൊരുക്കിയ ദിവ്യഗ്രന്ഥമാണ് ഖുര്‍ആന്‍, ഖുര്‍ആനിന്റെ വക്താക്കളാകുക എന്നത് വലിയൊരു ബഹുമതിയാണ്. ഈ ബഹുമതി നേടിയ വിശ്വാസികള്‍ ഖുര്‍ആനിക സന്ദേശങ്ങളുടെ പ്രയോക്താക്കളാകണമെന്ന് അദ്ദേഹം പറഞ്ഞു.

സയിദ് മുതീഉറഹ് മാന്‍, ഹനീഫ് പരലോകചിന്ത ഉണര്‍ത്തുന്ന ഉരുദു കവിത ആലപിച്ചു. യുനുസ് സലിമിന്റെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി ഹംസ അധ്യക്ഷത വഹിച്ചു.

ഓപ്പറേഷന്‍ മാനേജര്‍ സലിം, സുപ്പൂര്‍വൈസര്‍ റസാഖ് ആലുങ്കല്‍, ബഷീര്‍ ആലുങ്കല്‍, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.