മാര്‍ തോമാശ്ളീഹായുടെ ദുക്റാനയും ദിദിമോസ് ബാവായുടെ അനുസ്മരണ പ്രഭാഷണവും ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍
Thursday, June 19, 2014 7:59 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പസ്തോലനുമായ പരിശുദ്ധ മാര്‍ തോമാശ്ളീഹായുടെ ദുക്റാനയും കാലം ചെയ്ത പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ നാല്പതാം അടിയന്തിരവും അനുസ്മരണ പ്രഭാഷണവും ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപോലീത്ത ഡോ. പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ. ഷിബു ബേബി (തുമ്പമണ്‍) , ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ.ഹാം ജോസഫ് ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും.

നാലിന് (വെള്ളി) 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം. അഞ്ചിന് (ശനി) 6.30 ന് സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ഏഴിന് (ഞായര്‍) രാവിലെ 8.30 നു പ്രഭാത നമസ്കാരം, പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന,അനുസ്മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

മാര്‍ തോമാശ്ളീഹാ പകര്‍ന്നുതന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ളീഹാ പകര്‍ന്നുതന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും ആ പരിശുദ്ധന്റെ മധ്യസ്ഥം തേടുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ജനറല്‍ കണ്‍വീനര്‍ സാറ ഗബ്രിയേല്‍, ട്രസ്റി ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി കോശി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.