'എഐസിസി നേതൃത്വത്തിന്റെ തിരുമാനം അങ്ങേയറ്റം ശ്ളാഘനീയം'
Monday, February 10, 2014 9:17 AM IST
ജിദ്ദ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും പൊതുസമുഹത്തിന് പ്രതീക്ഷയും നല്‍കി കെപിസിസി പ്രസിഡന്റായി വി.എം. സുധീരനെയും വൈസ് പ്രസിഡാന്റായി വി.ഡി. സതീശനെയും തെരഞ്ഞടുത്ത എഐസിസി നേതൃത്വത്തിന്റെ തീരുമാനം അങ്ങേയറ്റം ശ്ളാഘനീയമാണെന്ന് ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി കെ.ടി.എ. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രൂപ്പ് രാഷ്ട്രീയത്തിനു വിരാമം കുറിക്കുവാനും രാഷ്ട്രത്തോടും പാര്‍ട്ടിയോടും കടമപെട്ട് നിസ്വാര്‍ഥ സേവനം നടത്തുന്ന അനേകം പേര്‍ക്ക് അംഗീകാരം തേടി വരുമെന്ന പ്രതീക്ഷ ഊട്ടി ഉറപ്പിക്കനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെയും ഉപാധക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുടെയും ഈ തീരുമാനം ഉപകരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

ജനകീയ പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചു പാര്‍ട്ടിയുടെയും പാര്‍ലമെന്ററി സംവിധാനത്തിലെയും സ്ഥാനങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വി.എം. സുധീരനെപോലുള്ളവരെ അംഗീകരിച്ച നടപടിയിലൂടെ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിലൂടെ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യും. മത വിഭാഗ പരിഗണയ്ക്കു അപ്പുറം മതേതര കാഴ്ചപ്പാടിനു മുന്‍തുക്കം നല്‍കിയത് എതിരാളികളുടെ എല്ലാ അക്ഷേപങ്ങള്‍ക്കും മറുപടിയാണെന്നും മുനീര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍