ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷൻ, പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിലും നോമ്പുകാല ധ്യാനങ്ങൾ നടത്തുന്നു.

രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളുടെ ഭാഗമായി ഈവർഷം നടത്തുന്ന ഗ്രാൻഡ് മിഷൻ 2025ൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതരായ 23 വചന പ്രഘോഷകർ നേതൃത്വം നൽകുന്ന ധ്യാനങ്ങൾ ആണ് ഈ മാസം 28 മുതൽ ഏപ്രിൽ 13 വരെ ക്രമീകരിച്ചിരിക്കുന്നത്.

ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ ഇടവക, മിഷൻ, പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിലും രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ റവ. സി. ആൻ മരിയയുടെ നേതൃത്വത്തിൽ ധ്യാനത്തിന്‍റെ വിജയത്തിനായുള്ള തയാറെടുപ്പുകളും പ്രത്യേക പ്രാർഥനകളും നടന്നു വരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭാഗമായ 109 കേന്ദ്രങ്ങളിലാണ് നോമ്പുകാല വാർഷിക ധ്യാനം നടക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും.


വിവിധ ഇടവക, മിഷൻ, പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനത്തിന്‍റെ സമയക്രമവും സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രാൻഡ് മിഷൻ 2025 നോമ്പുകാല വാർഷിക ധ്യാനത്തിൽ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപത പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.