നെൽപ്പാടങ്ങളിൽ ബാക്ടീരിയൽ ഓലകരിച്ചിൽ വ്യാപകം
Wednesday, August 28, 2024 1:46 AM IST
നെന്മാറ: കതിർവരാത്ത നെൽപ്പാടങ്ങളിൽ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം വ്യാപകമായി പടരുന്നു. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ നെൽപ്പാടങ്ങളിലാണു നെൽച്ചെടികളുടെ വളർച്ച മുരടിച്ചു നെല്ലോലകൾ വൈക്കോൽ രൂപത്തിൽ ഉണങ്ങിയ രീതിയിലാവുന്നത്.

കഴിഞ്ഞമാസമുണ്ടായ മഴയിൽ വെള്ളംമുങ്ങിയ നെൽപ്പാടങ്ങളിലാണു രോഗബാധ കൂടുതലായുണ്ടായത്. ബാക്ടീരിയൽ ലീഫ് ബ്ലാസ്റ്റ് എന്ന അസുഖമാണെന്നു കൃഷിവിദഗ്ധർ പറയുന്നു.
സെപ്റ്റോ സൈക്ലിൻ അടങ്ങിയ മരുന്നുതളിക്കാനാണ് കൃഷിവിദഗ്ധർ നിർദേശിക്കുന്നത്.


മരുതഞ്ചേരി, ആലമ്പള്ളം, കോഴിക്കാട്, ചാത്തമംഗലം, അകമ്പാടം തുടങ്ങിയ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ അസുഖം വ്യാപകമായി കാണുന്നുണ്ട്. ഇതുമൂലം ചെടികൾ ചിനപ്പുകൾവരാതെയാണ് കാണപ്പെടുന്നത്.

വലിപ്പംകൂടിയ നെലോലകളുണ്ടാവാത്തതിനാൽ നെൽക്കതിർ ചെറുതാവാനുള്ള സാധ്യതയും ഉത്പാദനക്കുറവിനും സാധ്യതയുമുണ്ടെന്നു കർഷകർ പറയുന്നു.