ദേശീയപാത മംഗലംപാലത്ത് ബസ് കാത്തിരിപ്പുകേന്ദ്രമില്ല
Wednesday, August 28, 2024 1:46 AM IST
വടക്കഞ്ചേരി: ദേശീയപാത മംഗലംപാലത്തു പാലക്കാട് ഭാഗത്തേക്കുള്ള ബസിന്‍റെ വരവുനോക്കി നിൽക്കുന്ന യാത്രക്കാരുടെ സ്ഥിതിയാണിത്. വെയിലായാലും മഴയായാലും റോഡരികിൽ ഈ നിൽപ്പുനിൽക്കണം.

തൊട്ടടുത്തു കടത്തിണ്ണപോലും ഇല്ലാത്തതിനാൽ കയറിനിൽക്കാൻ മറ്റു വഴികളില്ല. ദുരിതനിൽപ്പുതന്നെ വേണം.

വടക്കഞ്ചേരി- വാളയാർ നാലുവരിപ്പാത നിർമാണം പൂർത്തിയായി വർഷങ്ങളേറെ കടന്നുപോയെങ്കിലും ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ഇനിയും നിർമിച്ചിട്ടില്ല. ചീറിപ്പാഞ്ഞു വരുന്ന മറ്റു വാഹനങ്ങൾക്കുമുന്നിൽ പ്രാണനടക്കിപിടിച്ചുവേണം പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ ഇവിടെനിൽക്കാൻ. ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ഇവിടെ പിറകിൽ മതിയായസ്ഥലം നാഷണൽ ഹൈവേ അഥോറിറ്റിക്കുണ്ട്.

പക്ഷെ, ഒന്നും ചെയ്യുന്നില്ല. ഇതിനു സമ്മർദം ചെലുത്തേണ്ടവരോ നിർദേശം നൽകേണ്ടവരോ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ലെന്നാണു ആക്ഷേപം.


ഇവിടെനിന്നും ഒരുകിലോമീറ്റർ മുന്നോട്ടുമാറി അഞ്ചുമൂർത്തിമംഗലത്തും കൊല്ലത്തറയിലുമെല്ലാം ഇതുതന്നെയാണു സ്ഥിതി. ബസ്ബേ ഇല്ലാത്തതിനാൽ ദേശീയപാതയിൽ തന്നെയാണു ബസുകൾ നിർത്തുക. മാറ്റിനിർത്താൻ ഇടമില്ല.

ഓടിക്കൊണ്ടിരിക്കുന്ന ബസ് പെട്ടെന്ന് ദേശീയപാതയിൽ നിർത്തുമ്പോൾ പുറകെ പാഞ്ഞുവരുന്ന വാഹനങ്ങൾ വന്നിടിക്കും. ഇത്തരം നിരവധി അപകടങ്ങളും മരണങ്ങളും ഈ രണ്ടു കിലോമീറ്ററിനുള്ളിലുണ്ടായിട്ടുണ്ട്.

അപകടമുണ്ടാകുമ്പോൾ ജനപ്രതിനിധികളുൾപ്പെടെയുള്ളവർ പാഞ്ഞെത്തി നടക്കാത്ത കുറെ ഉറപ്പുകൾ നൽകി മടങ്ങിപ്പോകും. അടുത്ത അപകടമുണ്ടാകുമ്പോൾ മാത്രമേ പിന്നെ ഇവർ പ്രത്യക്ഷപ്പെടൂ.