പോലീസ്പ്രതിമ റോഡുപണിയുടെ അമരക്കാരൻ!
Wednesday, August 28, 2024 1:46 AM IST
വടക്കഞ്ചേരി: റോഡുപണി നടക്കുന്നിടത്തൊക്കെ ഇപ്പോൾ ഒറിജിനൽ പോലീസില്ല. പോലീസിന്‍റെ പ്രതിമ മാത്രമാണ്. ദൂരെനിന്ന് കാണുമ്പോൾ ഒറിജിനൽ പോലീസിന്‍റെ ഇഫക്ട് കിട്ടുന്ന പ്രതിമകളാണ് വർക്ക് നടക്കുന്നിടത്തൊക്കെ സ്ഥാപിക്കുന്നത്.

ഇങ്ങനെയാകുമ്പോൾ ഡ്യൂട്ടിസമയം പ്രശ്നമല്ല. ശമ്പളം വേണ്ട. ഡ്രസിന്‍റെ ചെലവുമില്ല. സ്ഥാപിക്കുമ്പോൾ ധരിപ്പിക്കുന്ന ഒരു ഡ്രസ് മതി. രാപകൽ വ്യത്യാസമില്ലാതെ നിന്നനിൽപ്പിൽ നിൽക്കും. ഒരുട്രാഫിക് പോലീസിന്‍റെ ഡ്യൂട്ടിയെല്ലാം ഈ പ്രതിമ ചെയ്യും.

റോഡിൽ കുറച്ചു ചുവന്ന ബാരിക്കേഡുകളും മഞ്ഞലൈറ്റുമൊക്കെ ഘടിപ്പിച്ചാൽ വാഹനങ്ങളുടെ തിരിച്ചുവിടൽ എളുപ്പമാകും.


തൃശൂർ- പാലക്കാട് ദേശീയപാതയിൽ ഉൾപ്പെടെ വർക്ക്സൈറ്റുകളിലെല്ലാം ഇത്തരം പോലീസ് പ്രതിമകളെവച്ചാണ് ട്രാഫിക് നിയന്ത്രണം. ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് കൾവർട്ട് വർക്ക് നടക്കുന്നിടത്തും അടിപ്പാതകളുടെ നിർമാണം നടക്കുന്ന വാണിയംപാറയിലും പട്ടിക്കാട് കല്ലിടുക്കിലും മുടിക്കോടും ട്രാഫിക് നിയന്ത്രണം ഇവർക്കാണ്.

കാക്കിയൂണിഫോം ധരിച്ച് പ്രതിമ കാണാനും ചന്തമൊക്കെയുണ്ട്. ചിലയിടങ്ങളിൽ പൊടിയുംമണ്ണും നിറഞ്ഞ് പ്രതിമകളുടെ രൂപം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്.