മണ്ണാർക്കാട് സബ് ജയിലിന്‍റെ ചുറ്റുമതിൽനിർമാണം പൂർത്തിയായി
Wednesday, August 28, 2024 1:46 AM IST
മണ്ണാർക്കാട്: സബ് ജയിലിന്‍റെ ചുറ്റുമതിൽ നിർമാണം പൂർത്തിയായി പൊതുമരാമത്ത് വകുപ്പ് താക്കോൽ ജയിൽ അധികൃതർക്ക് കൈമാറി. മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍റെ സ്ഥലത്ത് നിർമിക്കുന്ന സ്പെഷൽ സബ്ജയിലിന്‍റെ ചുറ്റുമതിലിന്‍റെ നിർമാണമാണ് പൂർത്തിയായത്. ചുറ്റുമതിൽ, ഗേറ്റ്, മതിലിനു മുകളിലെ ഫെൻസിംഗ്, പെയിന്‍റിംഗ് എന്നിവയാണ് പൂർത്തിയായത്. ഇതിനുപുറമെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗത്ത് 100 മീറ്റർ നീളത്തിൽ റിട്ടേണിംഗ് വാൾ, 3.6 മീറ്റർ വീതിയിൽ ഇൻസ്പെക്ഷൻ റോഡിന്‍റെ നിർമാണവും പൂർത്തിയായിട്ടുണ്ട്.

552 മീറ്റർ ചുറ്റളവിൽ നിർമിക്കാനായിരുന്നു സർവെയെങ്കിലും ഇൻസ്പെക്ഷൻ റോഡ് കുടി വന്നതോടെ 512 മീറ്റർ ചുറ്റളവാണ് മതിലിനുള്ളതെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കെ. മുഹമ്മദ് ഷിയാദ് പറഞ്ഞു. 2022 - 2023 സാമ്പത്തിക വർഷത്തിൽ ചുറ്റുമതിൽ നിർമാണത്തിനായി 1.48 കോ ടി രൂപയാണ് സംസ്ഥാന സർ ക്കാർ അനുവദിച്ചത്. ഈ തുക യുപയോഗിച്ചാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.


കെട്ടിടനിർമാണത്തിന്‍റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി വരികയാണെന്നും 250 ജയിൽപുള്ളികളെ താമസിപ്പിക്കാൻ കഴിയും വിധമുള്ള പുതിയ പ്ലാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ സൂപ്രണ്ടും മണ്ണാർക്കാട് ജയിലിന്‍റെ നോഡൽ ഓഫീസറുമായ ഇ.എസ്. അനൂപ്, മണ്ണാർക്കാട് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ എം. അനീഷ്, ഡിവിഷനിലെ അസിസ്റ്റന്‍റ് എൻജിനീയർ ടി.എം. സുധ, ഓവർസിയർമാരായ കെ. വിനോദ്, പി. ശ്രുതി എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.