വാണിയംകുളം കന്നുകാലിച്ചന്ത നവീകരിക്കാൻ ടെൻഡറായി
Tuesday, August 27, 2024 1:39 AM IST
ഒറ്റപ്പാലം: വാണിയംകുളം കന്നുകാലിച്ചന്ത നവീകരിക്കാൻ പദ്ധതി. ഇതിന്‍റെ ടെൻഡർ നടപടികൾ പൂർത്തിയായി. കേരളത്തിലെ ഏറ്റവുംവലിയ കന്നുകാലിച്ചന്തയാണു സംസ്ഥാനസർക്കാരിൽനിന്ന് ലഭിക്കുന്ന ഒരുകോടിരൂപ ചെലവിൽ നവീകരിക്കുന്നത്.

പുതിയ പദ്ധതിയുടെ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായതായി പഞ്ചായത്ത് അധ്യക്ഷൻ അറിയിച്ചു. കന്നുകാലികളെ നിർത്തിയിടുന്ന ചെളിനിറഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്തു നവീകരിക്കും. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിനു കന്നുകാലികളെ വൃത്തിയുള്ള സ്ഥലത്തു നിർത്താൻ കഴിയും. അതോടൊപ്പം ചന്തയ്ക്കകത്തെ കെട്ടിടത്തിൽ കച്ചവടക്കാർക്കു വിശ്രമമുറിയും ഒരുക്കും.

ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ കച്ചവട സ്ഥാപനങ്ങളാണ്. മുകളിൽ വിശ്രമകേന്ദ്രംകൂടി വന്നാൽ പഞ്ചായത്തിനു അതു വരുമാന മാർഗം കൂടിയാകും. ചന്തയിൽ പുതിയ ജലസംഭരണി സ്ഥാപിച്ചു ശുദ്ധജലവിതരണം നടത്തും.


രണ്ടു ഏക്കറിലധികം സ്ഥലത്താണു നിലവിൽ വാണിയംകുളംചന്ത സ്ഥിതിചെയ്യുന്നത്. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എല്ലാ വ്യാഴാഴ്ചകളിലും വാണിയംകുളത്തേക്കു ലോഡുകണക്കിനു കന്നുകാലികളാണ് എത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ചന്ത മാലിന്യപരിപാലന പ്രവർത്തനത്തിൽ 16.42 ലക്ഷം രൂപ വിനിയോഗിച്ചു പകുതിഭാഗം കോൺക്രീറ്റ് ചെയ്തു നവീകരിച്ചിരുന്നു. എന്നാൽ ബാക്കിഭാഗങ്ങളുടെ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഒരുകോടിയുടെ വികസനംകൂടി കന്നുകാലിച്ചന്തയിൽ നടപ്പാകുമ്പോൾ കൂടുതൽ കച്ചവടസാധ്യതയും വർധിക്കുമെന്നാണു പ്രതീക്ഷ.