ഒറ്റപ്പാലം ഇൻഡോർ സ്റ്റേഡിയം പദ്ധതി സ്റ്റേഡിയം പദ്ധതിയായി ചുരുക്കി
Tuesday, August 27, 2024 1:39 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്തു നിർമിക്കുന്നതു ഇൻഡോർസ്റ്റേഡിയമല്ല, സ്റ്റേഡിയംമാത്രം. സ്ഥലപരിമിതി മൂലമാണു ഒറ്റപ്പാലത്തിന്‍റെ സ്വപ്നപദ്ധതിക്കു അടിമുടി മാറ്റംവരുത്തിയത്.

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണു കണ്ണിയംപുറം സർക്കാർ ബധിര-മൂക വിദ്യാലയത്തിന്‍റെ സ്ഥലത്തു സ്റ്റേഡിയം യാഥാർഥ്യമാവുന്നത്. കഴിഞ്ഞദിവസം ഇതിനു ഭരണാനുമതി ലഭിച്ചിരുന്നു.

സ്ഥലപരിമിതി കാരണം ഇൻഡോർസ്റ്റേഡിയം പദ്ധതി മാറ്റി ഒറ്റപ്പാലംസ്റ്റേഡിയമെന്ന പേരിലാണു പത്തുകോടിരൂപ ചെലവിൽ പദ്ധതി നടപ്പാക്കുക.

2021-22 വർഷത്തെ ബജറ്റിലാണു തുക അനുവദിച്ചിരുന്നത്. കായികവകുപ്പിനുകീഴിലുള്ള സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്‌ക്കാണ് നിർമാണച്ചുമതല.

ഇതിനുവേണ്ടിയുള്ള ഒരേക്കറിലധികം വരുന്ന സ്ഥലത്തിന്‍റെ ഏറ്റെടുപ്പുനടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ഭിന്നശേഷിക്കാരെക്കൂടി കണക്കിലെടുത്തു അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് വിഭാവനംചെയ്തിട്ടുള്ളത്.

റാംപ്‌ സൗകര്യത്തോടെ ഇൻഡോർ ഗെയിംസ് കളിക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും സ്റ്റേഡിയത്തിലുണ്ടാകും. രണ്ട് ബാസ്‌കറ്റ്ബോൾ കോർട്ട്, ആറുഷട്ടിൽ ബാഡ്‌മിന്‍റൺ കോർട്ടുകൾ, നാലു വോളിബോൾ കോർട്ടുകൾ തുടങ്ങിയവയാണ് ഒരുക്കുക. വസ്ത്രംമാറാനുള്ള മുറി, കോൺഫറൻസ് ഹാൾ, ഓഫീസ് മുറി തുടങ്ങിയവയും സ്റ്റേഡിയത്തിലുണ്ടാകും.


ഏകദേശം ആ‍യിരം കാണികൾക്ക് കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്. ചുറ്റുമതിൽ, സോളാർസംവിധാനം, വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യം തുടങ്ങിയവയുമുണ്ടാകും. 2013ലാണ് ഒറ്റപ്പാലത്തൊരു ഇൻഡോർ സ്റ്റേഡിയമെന്ന ആശയമുയരുന്നത്. ആദ്യം കണ്ണിയംപുറം സർക്കാർ ബധിരസ്കൂൾ മൈതാനം ഇതിനുവേണ്ടി കണ്ടെത്തിയെങ്കിലും പദ്ധതി പ്രാവർത്തികമായില്ല.

പിന്നീട് ഇതു കണ്ണിയംപുറം കാഞ്ഞിരപ്പുഴ ഇറിഗേഷൻപദ്ധതിയുടെ ഓഫീസ്കെട്ടിടം പുതുക്കി സ്‌റ്റേഡിയംപണിയാൻ പദ്ധതിയിട്ടു. ജലസേചനവകുപ്പിൽനിന്ന് സ്ഥലംവിട്ടുകിട്ടാത്തതിനാൽ പദ്ധതി നീണ്ടു.

തുടർന്ന് സർക്കാർസ്ഥലം ലഭ്യമാക്കാത്തതു കണക്കിലെടുത്ത് പദ്ധതി വീണ്ടും ഒറ്റപ്പാലം ബധിര- മൂക വിദ്യാലയത്തിന്‍റെ വളപ്പിൽ പണിയുവാൻ തീരുമാനിക്കുകയായിരുന്നു.