അകലെ, അകലെ.. മീൻവല്ലത്തിന്‍റെ വികസനസ്വപ്നങ്ങൾ
Tuesday, August 27, 2024 1:39 AM IST
ഡോ. മാത്യു കല്ലടിക്കോട്

കല്ലടിക്കോട്: മണ്‍സൂണ്‍കാലത്തു മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷിതത്വത്തിന്‍റെപേരില്‍ വേറിട്ടുനില്‍ക്കുന്ന മീൻവല്ലത്തിന്‍റെ വിനോദസഞ്ചാര വികസനസ്വപ്നങ്ങള്‍ ഇന്നും അകലെ. ജില്ലയിലെതന്നെ ടൂറിസംകേന്ദ്രങ്ങളില്‍ പ്രധാനസ്ഥാനം പിടിക്കേണ്ട കരിമ്പ പഞ്ചായത്തിലെ മീൻവല്ലം വെള്ളച്ചാട്ടമാണു നിലവില്‍ അവഗണനയുടെ പട്ടികയിലുള്ളത്.

1987ല്‍ വനംമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ് മീൻവല്ലം വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. 1990ല്‍ മീൻവല്ലം വെള്ളച്ചാട്ടം വൈദ്യുതി ഉത്പാദനത്തിനു പറ്റുമെന്ന മുണ്ടൂർ ഐആർടിസിയുടെ പഠനറിപ്പോർട്ട് പുറത്തുവന്നു.

ഇതോടെ കൂടുതല്‍ സന്ദർശകരെ കരിന്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട്ടുനിന്നു എട്ടര കിലോമീറ്റർ അകലെ മൂന്നേക്കറിനുസമീപമുള്ള മീൻവല്ലം വെള്ളച്ചാട്ടപ്രദേശം ആകർഷിച്ചുതുടങ്ങി.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളിലൊന്നായി മീൻവല്ലത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും അംഗീകരിച്ചു. സന്ദർശകഫീസ് നിജപ്പെടുത്തി പ്രവേശനപാസ് ഏർപ്പെടുത്തി.

ജില്ലാപഞ്ചായത്തിന്‍റെ അധീനതയിലുള്ള വൈദ്യുതിനിർമാണകന്പനി മീൻവല്ലം ജലപാത പ്രദേശത്തു മിനിപവർസ്റ്റേഷനു പശ്ചാത്തല സൗകര്യമൊരുക്കിയതോടെ കൂടുതല്‍ സന്ദർശകർ എത്തിത്തുടങ്ങി.


മീൻവല്ലത്തേക്കുള്ള പാത ടാർചെയ്തു സഞ്ചാരയോഗ്യമാക്കി. മൂന്നുഘട്ടമായി എംഎല്‍എ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പാത ഗതാഗതയോഗ്യമാക്കിയത്. വെള്ളച്ചാട്ട കേന്ദ്രത്തേക്കു വാഹനങ്ങള്‍ എത്തിപ്പെടുന്നതുവഴി വയോധികരും ഭിന്നശേഷിക്കാരും കൂടുതല്‍ സന്ദർശിക്കുന്ന സൗഹൃദ കേന്ദ്രമായി.

എന്നിട്ടും ഈപ്രദേശം ഉള്‍പ്പെടുത്തി വിനോദസഞ്ചാര വികസനത്തിനു മാസ്റ്റർപ്ലാൻ ഒരുക്കി ടൂറിസം സർക്യൂട്ട് ഒരുക്കുമെന്ന പ്രഖ്യാപനം പകല്‍കിനാവായി. മലന്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി എന്നീ പ്രദേശങ്ങളെ കൂട്ടിയിണക്കിയാണ് ടൂറിസം സർക്യൂട്ട് രൂപകല്‍പന ചെയ്തിരുന്നത്.

നിലവില്‍ സന്ദർശകർക്കു വഴികാട്ടിയുടെ സേവനം ലഭ്യമാണ്. വിനോദ സഞ്ചാരികള്‍ക്കു അത്യാവശ്യമായ വിശ്രമ, ശൗചാലയ സൗകര്യങ്ങള്‍ സർക്കാർ തലത്തിലില്ല. സ്വകാര്യ സംരംഭകർ നിലവിലുള്ള സൗകര്യങ്ങള്‍ ചൂഷണം ചെയ്യുന്പോഴും വരുമാന ഉപാധിയാക്കുവാൻ സർക്കാർ സംവിധാനങ്ങളും ഉണർന്നുപ്രവർത്തിച്ചില്ല. തൂക്കുപാലം നിർമിക്കുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി.