പോത്തംതോട്ടിൽ വീണ്ടുമെത്തി അക്രമം അഴിച്ചുവിട്ട് കാട്ടാന
Tuesday, August 27, 2024 1:39 AM IST
മംഗലംഡാം: കടപ്പാറക്കടുത്ത് പോത്തംതോട്ടിൽ അക്രമകാരിയായ കാട്ടാന വീണ്ടുമെത്തി. കടമപ്പുഴ, ചെമ്പൻകുന്ന് പ്രദേശത്ത് വിലസിയിരുന്ന കാട്ടുകൊമ്പനെ കാട്ടിലേക്കു കയറ്റിവിട്ടതിനു പിന്നാലെയാണ് മറ്റൊരു കൊമ്പൻ പ്രദേശത്തു വിളയാടുന്നത്.

ഇന്നലെ പകൽസമയം വീടുകളുള്ള പോത്തംതോട് ഭാഗത്തു ആനയെ കൃഷിയിടത്തിൽ കണ്ടതായി കർഷകർ പറഞ്ഞു. കൃഷിയിടങ്ങളിലൂടെ ആന നടക്കുന്ന വീഡിയോയും കർഷകർ മൊബൈലിൽ പകർത്തിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു ഇതിനടുത്തു ചെമ്പംകുന്ന്, കടമപ്പുഴ ഭാഗത്ത് അക്രമകാരിയായി ഓടിനടന്നിരുന്ന മറ്റൊരു കാട്ടുകൊമ്പനെ വനപാലകർ നെല്ലിയാമ്പതി കാട്ടിലേക്കു കയറ്റിവിട്ടത്.

ഇനി ആനകൾ പ്രദേശത്ത് വരില്ലെന്നായിരുന്നു വനംവകുപ്പിന്‍റെ ഉറപ്പ്. എന്നാൽ കാട്ടിലേക്കു കയറ്റിവിട്ട ആനക്കു പകരം മറ്റൊരു അക്രമകാരിയായ ആനയാണു സ്ഥലത്തെത്തിയത്.

രണ്ടാഴ്ചമുമ്പ് ഈ ആന പ്രദേശത്തെ രണ്ടുവീടുകൾ തകർത്തിരുന്നു. നിരവധി കർഷകരുടെ വിളകളും നശിപ്പിച്ചു മടങ്ങിയ ആനയാണു വീണ്ടും എത്തിയിട്ടുള്ളത്.

ആളുകളുടെ മണംപിടിച്ച് ആന ഓടിയെത്തുകയാണത്രെ. ഒരാഴ്ചമുമ്പ് കാടുകയറ്റിയ ആനയും വൈകാതെ പ്രദേശത്ത് എത്തുമെന്ന ഭീതിയിലാണു കർഷകരിപ്പോൾ.


ആനകളെ കാട്ടിലേക്കു തുരത്തുമ്പോൾ അവിടങ്ങളിൽ വലിയ ആനക്കൂട്ടങ്ങളുണ്ടാകും. പുറത്തുനിന്നും പുതിയ ആന പ്രദേശത്ത് എത്തിയാൽ ആ ആനയെ അവിടെനിന്നും കുത്തിഓടിക്കുമെന്നാണു കാലങ്ങളായുള്ള തങ്ങളുടെ അനുഭവത്തിൽ കർഷകർ പറയുന്നത്. ആനകൾ കാടിറങ്ങാതിരിക്കാൻ വനാതിർത്തിയിൽ പൂർണമായും വൈദ്യുതവേലി സ്ഥാപിക്കണമെന്നാണു മലയോര കർഷകർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ ആനകൾ കൃഷിയിടങ്ങളിലെത്തുന്നതു തുടരും.

പ്രദേശത്തു വേലി സ്ഥാപിക്കുന്നതിനു ഇടക്കിടെ സർവേ മാത്രമാണു നടക്കുന്നത്. വേലി സ്ഥാപിക്കൽ പൂർത്തിയാകുന്നില്ല. പ്രതിഷേധങ്ങളുയരുമ്പോൾ നടത്തുന്ന താത്കാലിക കാട്ടിക്കൂട്ടലുകളല്ലാതെ ശാശ്വതപരിഹാരമുണ്ടാക്കുന്നില്ലെന്നാണു പരാതി.

പൂതംകുഴി, രണ്ടാംപുഴ, കടമപ്പുഴ, ചെമ്പംക്കുന്ന്, മേമല, പോത്തംതോട്, തളികക്കല്ല്, കുഞ്ചിയാർപതി തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടാനകളുടെ വിഹാരഭൂമിയായി മാറിയിരിക്കുകയാണിപ്പോൾ.

അധ്വാനിച്ചുണ്ടാക്കുന്ന വിളകളെല്ലാം ആനകളിറങ്ങി നശിപ്പിക്കുന്ന സ്ഥിതിയാണ്. ആനയെ പേടിച്ച് മലയോരത്തെ നിരവധി വീട്ടുകാർ താഴെയിറങ്ങി വാടകവീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്.