വടവന്നൂർ-മന്ദംപുള്ളി പാതയിൽ വാഹന അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യം
Tuesday, August 27, 2024 1:39 AM IST
കൊല്ലങ്കോട്: വടവന്നൂർ- മന്ദംപുള്ളി വളവുപാതയിൽ അപകടങ്ങളും മരണങ്ങളും പതിവായിട്ടും പൊതുമരാമത്ത് പരിഹാര നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം.

ഒരാഴ്ചമുന്പാണ് പല്ലശന സ്വദേശി സഞ്ചരിച്ച ബൈക്കിൽ ടെമ്പോവാൻ ഇടിച്ചത്. ഇതിൽ ബൈക്ക് യാത്രികൻ മരണപ്പെടുകയും ഭാര്യ ഗുരുതരപരിക്കുകളോടെ ചികിത്സയിലും കഴിയുകയാണ്. ഇതിനുമുന്പ് ഈ സ്ഥലത്ത് എണ്ണമറ്റ അപകടങ്ങൾ നടന്നിട്ടുണ്ട്. കാലവർഷം ആരംഭിച്ചാൽ മന്ദംപുള്ളി വളവുപാതയിൽ വാഹന അപകടങ്ങൾ നിത്യസംഭവങ്ങളാണ്. അപകടം നടക്കുമ്പോൾ പോലീസ് സംഘമെത്തി റിപ്പോർട്ട് ശേഖരിച്ചു മടങ്ങിയാൽ പിന്നീട് എത്തുന്നത് അടുത്ത അപകടം നടക്കുമ്പോഴാണ്. അപകടപരമ്പരകൾ ഒഴിവാക്കാൻ ഉത്തരവാദപ്പെട്ട പൊതുമരാമത്തുവകുപ്പ് അധികൃതരും വഴിപാടു നടപടികളിൽ മാത്രം ഒതുങ്ങുകയാണ്. പ്രദേശത്ത് റോഡതിക്രമിച്ച് വളർന്ന പാഴ്ചെടികൾ നാട്ടുകാർ തന്നെ ശ്രമദാനത്തിലൂടെ മുറിച്ചുനീക്കിയിട്ടുണ്ട്.


വടവന്നൂർ, ഊട്ടറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ വേഗത കുറക്കാൻ റോഡിന്‍റെ ഇരുവശത്തുമായി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലും വീതികൂട്ടുകയും മന്ദംപുള്ളി വളവുപാതയ്ക്കിരുവശത്തുമായി നൂറുമീറ്റർ ദൈർഘ്യത്തിൽ റോഡ് രണ്ടായി വിഭജിക്കുന്ന ബാരിക്കേഡുകളും സ്ഥാപിക്കണമെന്നാണ് ആവശ്യം. കൂടാതെ തെരുവിളക്കുകളും സ്ഥാപിക്കണം. ഇക്കഴിഞ്ഞ ദിവസം പാരന്‍റ്സ് കോ- ഓർഡിനേഷൻ ഫോറം മന്ദംപുള്ളിയിൽ വാഹനഅപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയിരുന്നു.

കോ-ഓർഡിനേഷൻ ഫോറം പ്രസിഡന്‍റ് എ.കെ. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ലൈല മൈമൂൺ, സി. ആറുമുഖൻ, വി. ഗീരിഷ് ബാബു, എ. സാദിഖ്, എ. കാജാഹുസൈൻ പ്രസംഗിച്ചു.