പാലക്കാട്: ഓണക്കാലത്ത് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പ്, വിലക്കയറ്റം തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ല കളക്ടർ രൂപീകരിച്ച സ്പെഷൽ സ്ക്വാഡ് മണ്ണാർക്കാട് താലൂക്കിൽ പരിശോധന ആരംഭിച്ചതായി സപ്ലൈ ഓഫീസർ അറിയിച്ചു.
പലചരക്ക്, പഴം, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസ് ഇല്ലാതിരിക്കുക തുടങ്ങിയവ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസർ സി. പത്മിനി, ഡെപ്യൂട്ടി തഹസിൽദാർ സി. വിനോദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പി. മോഹൻദാസ്, ഫുഡ് സേഫ്റ്റിഓഫീസർ എം. ബർഷാന, പോലീസ് ഓഫീസർ ഭാസ്ക്കരദാസ് എന്നിവർക്കാണ് സ്ക്വാഡിന്റെ ചുമതല. ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും പരിശോധനകൾ തുടരുമെന്നും സപ്ലൈ ഓഫീസർ സി. പത്മിനി അറിയിച്ചു.