ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ക്കിടയാക്കുന്നു
Wednesday, August 28, 2024 1:46 AM IST
പുതുക്കാട്: മണലിപ്പാലത്തിനു സമീപം നിര്‍ത്തിയിട്ട മിനിലോറിയില്‍ ടോറസ് ഇടിച്ചതുള്‍പ്പടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നത് ദേശീയപാതയോരത്തെ അനധികൃത വാഹന പാര്‍ക്കിംഗ്. ഇത് സംബന്ധിച്ച് വ്യാപക പരാതിയുയര്‍ന്നിട്ടും ടോള്‍പ്ലാസ അധികൃതരും പോലീസും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ പ്രത്യേക സംവിധാനമൊരുക്കാന്‍ സൗകര്യമില്ലാത്തിടത്തോളം വാഹനങ്ങള്‍ വഴിയരികില്‍ നിര്‍ത്തിയിടുന്നത് നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. പാലിയേക്കര ടോള്‍പ്ലാസ, മണലിപ്പാലം പരിസരങ്ങളില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ദീര്‍ഘദൂര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവ് കാഴ്ചയാണ്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ പൊതുഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതുക്കാട് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സദസിലും ഇതുസംബന്ധിച്ച് നിര്‍ദേശമുണ്ടായിരുന്നു. ദേശീയപാതയില്‍ പുതുക്കാട് മുതല്‍ പാലിയേക്കര വരെയുള്ള ഭാഗങ്ങളില്‍ അനധികൃത പാര്‍ക്കിംഗ് പതിവാണ്. സര്‍വീസ് റോഡിന്‍റെ പകുതിയിലേറെ ഭാഗം കെെയേറിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.


പുതുക്കാട് സെന്‍റര്‍മുതല്‍ പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് വരെ വലിയ വാഹനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നതുമൂലം സര്‍വീസ് റോഡില്‍ വാഹനയാത്ര ബുദ്ധിമുട്ടാണ്.
ഇവിടെ കഴിഞ്ഞ വര്‍ഷം പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ലോറി മറികടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രകാരന്‍ മരിച്ചിരുന്നു.

പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബഹുചക്ര ഭാരവാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുന്നത് പതിവാണ്.

ദേശീയപാതയില്‍ യു-ടേണ്‍ തിരിയുന്ന വാഹനങ്ങള്‍ക്ക് ഇത് വലിയ തടസമാണുണ്ടാക്കുന്നത്. ദൂരയാത്ര ചെയ്‌തെത്തുന്ന വാഹനങ്ങളിലെ തൊഴിലാളികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്‍പ്പെടെ ടോള്‍പ്ലാസയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടാണ് പോകുന്നത്.

ഇതുമൂലം സര്‍വീസ് റോഡിലെ തടസം മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്നതും സ്ഥിരമാണ്.