തൃശൂരിന് ഇനി സർക്കസ് കാലം
Wednesday, August 28, 2024 1:46 AM IST
തൃശൂർ: തൃശൂരിന് ഇനി സർക്കസ് കാലം. കാഴ്ചക്കാരിൽ ആവേശവും ആകാംക്ഷയും നിറയ്ക്കാനും ഈ ഓണക്കാലം ആഘോഷമാക്കാനും ശക്തൻനഗറിൽ സർക്കസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

മെയ് വഴക്കത്തിന്‍റെ മാസ്മരിക കാഴ്ചകളുമായി അപ്പോളോ സർക്കസ് എന്ന പേരിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന സർക്കസിന് വെള്ളിയാഴ്ച തുടക്കമാകും. മണിപ്പൂരി, ബംഗാൾ, ആസാം, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അഭ്യാസികളുടെ ജിംനാസ്റ്റിക്, സൈക്കിൾ റൈഡുകൾ, സാരി ബാലൻസിംഗ്, റഷ്യൻ അക്രോബാറ്റിക്സ് തുടങ്ങി വിവിധ റൈഡുകളോടെയാണ് തുടക്കമാകുന്നത്.


ഉച്ചയ്ക്ക് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ് എന്നീ സമയങ്ങളിലായി നടക്കുന്ന സർക്കസ് ഷോയ്ക്ക് 150, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ഒരേസമയം 800 പേർക്ക് ഇരിക്കാവുന്ന കൂടാരത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.