മന്ത്രിയാണെന്നു സുരേഷ്ഗോപി മറക്കുന്നു, മാപ്പുപറയണം: എൽഡിഎഫ്
Wednesday, August 28, 2024 1:46 AM IST
തൃശൂർ: മാധ്യമപ്രവർത്തകനെ തള്ളിമാറ്റിയ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ നടപടിയിൽ എൽഡിഎഫ് പ്രതിഷേധിച്ചു.

ജനാധിപത്യവ്യവസ്ഥയിലെ ഒരു മന്ത്രിയാണു താനെന്ന കാര്യം അദ്ദേഹം മറക്കുന്നു. ബിജെപി കേന്ദ്ര, സംസ്ഥാന നേതാക്കൾ ഇതേക്കുറിച്ചു പ്രതികരിക്കണമെന്നും സുരേഷ്ഗോപി മാപ്പുപറയണമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയെ അപമാനിക്കാനുള്ള
ശ്രമം ‌രാഷ്‌ട്രീയനാടകം: ബിജെപി

മേയർ വിളിച്ച പ്രത്യേക കൗൺസിൽ യോഗത്തിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാനും കേന്ദ്രമന്ത്രിയെ അപമാനിക്കാനും നടത്തിയ കോൺഗ്രസ് ശ്രമം രാഷ്‌ട്രീയനാടകമാണെന്ന് ബിജെപി പാർലമെന്‍ററി ലീഡർ വിനോദ് പൊള്ളാഞ്ചേരി.

കോൺഗ്രസും ഇടതുപക്ഷവുമായുള്ള ഒത്തുകളിയാണു കൗൺസിലിൽ നടന്നത്. മാലിന്യസംസ്കരണ പരാജയം, ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ, കൗൺസിൽ ഫയലുകളുടെ ഇഴഞ്ഞുപോക്ക്, ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കാത്തത് തുടങ്ങിയ ഭരണപരാജയങ്ങൾ കോൺഗ്രസുമായി ചേർന്നു മറച്ചുവയ്ക്കാനുള്ള ശ്രമമാണു നടന്നത്.


കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

കേരളത്തിൽ ഏറ്റവും ചർച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേന്ദ്രമന്ത്രി എന്നനിലയിലും സിനിമാനടൻ എന്ന നിലയിലും പ്രതികരണം തേടിയാണ് മാധ്യമപ്രവർത്തകർ സമീപിച്ചത്. എന്നാൽ അപമര്യാദയോടെ പെരുമാറിയശേഷം കൈയേറ്റത്തിനാണു ശ്രമിച്ചത്. കേന്ദ്രമന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലികവിഷയങ്ങളിൽ പ്രതികരണം ആരാഞ്ഞു റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും ഉണ്ടെന്നും കമ്മിറ്റി ഓർമിപ്പിച്ചു.