കെട്ടിടം വാടകയ്ക്കുകൊടുക്കാതെ കോർപറേഷനു നഷ്ടം അരക്കോടി
Wednesday, August 28, 2024 1:46 AM IST
ടി.എ. കൃഷ്ണപ്രസാദ്

തൃശൂർ: കടമുറി വാടകക്കുടിശികയിനത്തിൽ കോടികളുടെ നഷ്ടമെന്ന ഓഡിറ്റ് റിപ്പോർട്ട് നിലനിൽക്കേ ചെമ്പൂക്കാവ് ഷോപ്പിംഗ് കോംപ്ലക്സ് ഒരുവർഷക്കാലം അടച്ചിട്ട് കോർപറേഷൻ‌ വരുത്തിവച്ചത് അരക്കോടിയുടെ നഷ്ടം.

ടെൻഡർ നടപടികൾ പൂർത്തീകരിച്ചുനല്കിയിട്ടും കടമുറിമാഫിയകളുമായുള്ള രഹസ്യക്കരാർ തർക്കങ്ങൾകാരണം ഭരണപക്ഷത്തുള്ള ചില കൗൺസിലർമാർ ഫയൽ കൗൺസിലിൽ വയ്ക്കാതെ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇതിനു തെളിവായി ഉദ്യോഗസ്ഥർ ഉയർത്തിക്കാട്ടുന്നതു 2023 സെപ്റ്റംബർ ഒന്നിന് ടെൻഡർ നടപടികൾ ആരംഭിച്ചതിന്‍റെ നോട്ടീസും അതേമാസം 15നു ടെൻഡറുകൾ ലഭിച്ചതിന്‍റെ രേഖകളും. എന്നാൽ 12 മാസത്തിനുശേഷം 2024 ഓഗസ്റ്റ് 24നാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച ഫയൽ ഭരണപക്ഷം കൗൺസിലിന്‍റെ അംഗീകാരത്തിനായി വയ്ക്കുന്നത്. ഇതിലൂടെ കോർപറേഷനു നഷ്ടമായത്, ഒരുവർഷംകൊണ്ട് മുറികളുടെ വാടകയിനത്തിൽ കിട്ടേണ്ടിയിരുന്ന 39 ലക്ഷം രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയുടെ പലിശയുമടക്കം അരക്കോടി രൂപയാണ്.

ഈ തുക കുറ്റക്കാരിൽനിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷനേതാവ് രാജൻപല്ലൻ പറഞ്ഞു. കോർപറേഷനിലെ നിലവിലുള്ള കെട്ടിടങ്ങളുടെ വാടക കൃത്യമായി പിരിക്കാതെ വാടകക്കുടിശിക വരുത്തിയും ഒഴിഞ്ഞുകിടക്കുന്ന മുറികൾ സമയാസമയങ്ങളിൽ ടെൻഡർ വിളിച്ചുകൊടുക്കാതെയും കോടികളുടെ നഷ്ടം വരുത്തിയെന്നാണ് 2020–21 വർഷത്തെ ജനറൽ വിഭാഗം റിപ്പോർട്ടിൽ പരാമർശമുള്ളത്. വാടക ഇനത്തിൽ 60.14 ലക്ഷം രൂപയും കുടിശിക 15 കോടി രൂപയും ആ വർഷത്തിൽ പിരിക്കാനുണ്ടായിരുന്നു.

121 ലൈസൻസികൾ ഒറ്റപ്പൈസപോലും വാടക അടച്ചിട്ടില്ലെന്നാണു കണ്ടെത്തൽ. 2019-21 സാമ്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിലും വൻക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.


ഒട്ടും വാടകയടയ്ക്കാത്ത കടമുറികളുടെ നമ്പറോ ലൈസൻസികളുടെ പൂർണവിലാസമോ ഏതുതരം വ്യാപാരമാണെന്നോ പോലും രേഖപ്പെടുത്തിയിട്ടില്ല. 2019-20 സാമ്പത്തികവർഷത്തെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിൽ വാടകക്കുടിശിക ചൂണ്ടിക്കാട്ടിയിരുന്നു. കുടിശിക പിരിക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ചുവരുന്നുവെന്നാണ് അന്നു റിപ്പോർട്ടിന്മേൽ കോർപറേഷൻ നൽകിയ മറുപടി.

വസ്തുനികുതിപരിഷ്കരണത്തിലെ കാര്യക്ഷമതയില്ലായ്മ, നികുതിപിരിവിലെ അലംഭാവം, നികുതിനിർണയത്തിലെ അപാകം തുടങ്ങി ഒട്ടേറെ ആക്ഷേപങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇത്തരം തട്ടിപ്പുകൾക്കു കൂട്ടുനിൽക്കുകവഴി കോർപറേഷനിലെ ചില ഉദ്യോഗസ്ഥർക്കും മേയറടക്കമുള്ള കൗൺസിലർമാർക്കും ലക്ഷങ്ങളുടെ നേട്ടമാണെന്നാണ് ആക്ഷേപം. കടമുറി വാടകയ്ക്കു നല്കുന്നതുമായി ബന്ധപ്പെട്ടു വർഷങ്ങളായി കോർപറേഷനിൽ ഭരണ- ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായും ആരോപണങ്ങളുണ്ട്. കടമുറിലൈസൻസുമായി ബന്ധപ്പെട്ടുള്ള കള്ളക്കളികൾ ബോധ്യപ്പെട്ടതിനാൽ ജിഎസ്ടി നടപടികൾ തുടങ്ങിക്കഴിഞ്ഞു.

എന്നിട്ടും കടമുറിമാഫിയകൾ തകർത്തുവാഴുന്നതിനു തെളിവാണ് ചെന്പൂക്കാവിലെ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കിയിട്ടും ഒരുവർഷക്കാലം അടച്ചിട്ടത്. കടമുറി ടെൻഡർ മാഫിയകളുടെ വിളയാട്ടത്തിനെതിരേയുള്ള വിവരാവകാശ അപേക്ഷയിൽ വിവരങ്ങൾ മറച്ചുവച്ച കോർപറേഷനെതിരെ ചീഫ് സെക്രട്ടറിയുടെ ഓഫീസും കഴിഞ്ഞവർഷം ഇടപെട്ടിരുന്നു.