അമല ആയുർവേദ ആശുപത്രിക്കു നാലാമതും എൻഎബിഎച്ച് അംഗീകാരം
Wednesday, August 28, 2024 1:46 AM IST
തൃശൂർ: ആശുപത്രികൾക്കുള്ള ദേശീയ ഗുണമേന്മാ അംഗീകാരമായ എൻഎബിഎച്ച് അക്രഡിറ്റേഷൻ അമല ആയുർവേദ ആശുപത്രി കരസ്ഥമാക്കി. ഈ അംഗീകാരം ഇന്ത്യയിൽതന്നെ ആദ്യം ലഭിച്ച സ്ഥാപനങ്ങളിൽ ഒന്നാണ് അമല ആയുർവേദ ആശുപത്രി.

മറ്റു ഗുണമേന്മാ അംഗീകാരങ്ങളായ ഐഎസ്ഒ, കേരള ടൂറിസം വകുപ്പ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ആയുർ ഡയമണ്ട് എന്നിവയും നേടിയിട്ടുണ്ട്. രോഗികൾക്ക് മികച്ച ആയുർവേദ ഔഷധങ്ങൾ ലഭ്യമാക്കുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ച മരുന്നുനിർമാണശാലയും ജിഎംപി അംഗീകൃതമാണ്. പുതുതായി സിജിഎച്ച്എസ് അംഗീകാരവും ആയുർവേദ ആശുപത്രി നേടി.

കേന്ദ്രസർക്കാർ ജീവനക്കാർക്കും ആശ്രിതർക്കും പെൻഷൻകാർക്കും സർക്കാർ അംഗീകൃതനിരക്കുകളിൽ ആയുർവേദ ചികിത്സ ലഭ്യമാകുന്ന സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.