ആകർഷണമായി ഗോപികാനൃത്തവും ഉറിയടിഘോഷയാത്രയും
Tuesday, August 27, 2024 1:58 AM IST
ഗുരുവായൂർ: അഷ്ടമിരോഹിണിയുടെ മുഖ്യആകർഷണമായി ഗോപികാനൃത്തവും ഉറിയടിഘോഷയാത്രയും. നായർസമാജത്തിന്‍റെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഇത്. മമ്മിയൂർ ക്ഷേത്രസന്നിധിയിൽ കൃഷ്ണനും ഗോപികമാരും പാട്ടിനും താളത്തിനുമൊത്ത് ചുവടുവച്ചു.

ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയില്‍ നിറഞ്ഞാടി. ഗുരുവായൂരില്‍ അഷ്ടമിരോഹിണിദിവസം നായര്‍സമാജത്തിന്‍റെ നേതൃത്വത്തിലെ ആഘോഷപരിപാടിയിലെ മുഖ്യ‌ഇനമാണ് ജീവത എഴുന്നള്ളത്ത്. ഗോപികാനൃത്തം കാണാൻ വൻജനാവലിയാണ് ക്ഷേത്രസന്നിധിയിലെത്തിയത്.

ജീവത എഴുന്നള്ളിപ്പും ശ്രീകൃഷ്ണരഥവും മേളവും ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. നഗരവീഥികളില്‍ അലങ്കരിച്ചു കെട്ടിത്തൂക്കിയ ഉറികള്‍ രാധാകൃഷ്ണവേഷമണിഞ്ഞ കുട്ടികള്‍ നൃത്തച്ചുവടുകളോടെ അടിച്ചുടച്ചു. തുടര്‍ന്നു വാശിയേറിയ ഉറിയടിയും ഉണ്ടായി. അപ്പം, അവിൽ തുടങ്ങിയവയാണ് ഉറികളില്‍ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തര്‍ക്ക് അപ്പം വിതരണംചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പസന്നിധിയിലെത്തി പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു.


പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്‍റെ ഘോഷയാത്ര പെരുന്തട്ട ക്ഷേത്രസന്നിധിയിയില്‍നിന്നാണ് തുടങ്ങിയത്. ഉറിയടി, താലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്നു. ബാലഗോകുലത്തിന്‍റെ ഘോഷയാത തിരുവെങ്കിടം ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തി.
കൃഷ്ണവേഷം അണിഞ്ഞ നൂറുകണക്കിനു കുരുന്നുകൾ ശോഭായാത്രയിൽ പങ്കാളികളായി.