സ്വന്തം ചെലവില്‍ നടപ്പാലംപണിത് കർഷകർ
Tuesday, August 27, 2024 1:58 AM IST
കരുവന്നൂര്‍: താമരവളയം കനാലിനു കുറുകെയുള്ള തകര്‍ന്ന മുളപ്പാലം സ്വന്തം ചെലവില്‍ നിര്‍മിച്ച് കര്‍ഷകര്‍. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കിഴക്കേ പുഞ്ചപ്പാടത്തെ കനാലിനു കുറുകെയുള്ള പാലം കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടാണു തകര്‍ന്നത്. കരുവന്നൂര്‍പ്പുഴയില്‍നിന്ന് പുത്തന്‍തോടുമായി ബന്ധിപ്പിക്കുന്ന താമരവളയം കനാലിലെ താല്‍ക്കാലിക പാലം മാറ്റി സ്ഥിരം സംവിധാനം ഒരുക്കണമെന്നത് കര്‍ഷകരുടെ ഏറെനാളായുള്ള ആവശ്യമാണ്. നഗരസഭയുടെ ആസ്തി വികസന രേഖയില്‍ ഉള്‍പ്പെടാത്ത കാരണത്താലാണ് പാലം പുതുക്കിപ്പണിയാൻ നഗരസഭ നടപടിയെടുക്കാത്തതെന്ന് കര്‍ഷകര്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ നഗരസഭ പാലംനിര്‍മിച്ചെങ്കിലും ഇറിഗേഷന്‍റെ കീഴിലുള്ള തോടിനു മുകളില്‍ നിര്‍മാണംനടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്. കനാലിന്‍റെ മറുകരയില്‍ ഏകദേശം 20 ഏക്കര്‍ സ്ഥലത്ത് തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യുന്ന പ്രദേശമാണ്. നിലവില്‍ കൃഷി ആവശ്യത്തിനുള്ള വിത്തും വളവും ഉപകരണങ്ങളും മറ്റും കൊണ്ടുപോകാന്‍ കര്‍ഷകര്‍ വഞ്ചിയും മറ്റു സംവിധാനങ്ങളുമാണ് ആശ്രയിക്കുന്നത്.


പാലം തകര്‍ന്നതോടെ പരിചരണം ലഭിക്കാതെ പല കര്‍ഷകരുടെയും കൃഷികള്‍ നശിച്ച അവസ്ഥയാണ്. ഇതോടെയാണ് കര്‍ഷകര്‍ മുളയും കവുങ്ങും ഉപയോഗിച്ച് പാലം നിര്‍മാണം നടത്തിയത്. നേരത്തെ കര്‍ഷകരുടെയും കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസിന്‍റെയും പരാതിയെ തുടര്‍ന്ന് പൊറത്തിശേരി കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

താല്‍ക്കാലിക പാലത്തിനു പകരം സ്ഥിരംസംവിധാനം നിര്‍മിക്കാനുള്ള സ്ഥലം വിട്ടുനല്‍കാന്‍ ഇരുഭാഗത്തും ഉള്ളവര്‍ തയാറാണ്. വിഷയം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്‍. ബിന്ദുവിന്‍റെ ശ്രദ്ധയില്‍ പെടുത്തിയതായി കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് പറഞ്ഞു.