കുരങ്ങൻമാർക്കു തീറ്റ കൊടുക്കല്ലേ...പണി കിട്ടും
Tuesday, August 27, 2024 1:39 AM IST
സ്വന്തം ലേഖകൻ

ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ ദയവുചെയ്തു കുരങ്ങൻമാർക്കും മറ്റും തീറ്റകൊടുക്കരുതെന്ന് അധികൃതർ. കഴിഞ്ഞദിവസം അതിരപ്പിള്ളിയിൽ യുവതിക്കു കുരങ്ങന്‍റെ കടിയേറ്റിരുന്നു. പാലക്കാട് ചന്ദ്രനഗർ സ്വദേശിനിയായ യുവതിയുടെ കെെയിൽ ഐസ്ക്രീം കണ്ടാണ് കുരങ്ങൻ ആക്രമിച്ചതെന്നാണു പറയുന്നത്.

വിനോദസഞ്ചാരികളിൽ പലരും റോഡിലും തങ്ങൾക്കരികിലുമെത്തുന്ന കുരങ്ങൻമാർക്കു കടലയും മറ്റു തീറ്റകളും ഇട്ടുകൊടുക്കാറുണ്ട്. വനംവാച്ചർമാർ അടക്കമുള്ളവർ ഇതു മിക്കപ്പോഴും തടയാറുണ്ടെങ്കിലും അവർ കാണാതെ തീറ്റകൊടുക്കൽ തുടരാറുണ്ട്. ഒന്നോ രണ്ടോ കുരങ്ങൻമാർക്കു തീറ്റകൊടുത്താൽ കൂടുതൽ കുരങ്ങന്മാർ സഞ്ചാരികളുടെ അടുത്തേക്കുവരും. തീറ്റ അവയ്ക്കു കിട്ടിയില്ലെങ്കിൽ സഞ്ചാരികളുടെ കെെയിലുള്ളത് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.

അതിരപ്പിള്ളിയിൽവച്ച് ഏതെങ്കിലും മൃഗങ്ങളുടെ ആക്രമണത്തിനു വിനോദസഞ്ചാരികൾ ഇരയായാൽ അടിയന്തിര ചികിത്സ നൽകണമെങ്കിൽ അതിരപ്പിള്ളിയിൽ അതിനുള്ള സൗകര്യങ്ങളില്ലെന്നതു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷ നൽകണമെങ്കിൽ അവരെ അതിരപ്പിള്ളിയിൽനിന്ന് വെറ്റിലപ്പാറയ്ക്കു കൊണ്ടുവരണം. അല്ലെങ്കിൽ ചാലക്കുടിയിലേക്ക്.


ആംബുലൻസ് സൗകര്യം വെറ്റിലപ്പാറയിലാണുള്ളത്. അതിരപ്പിള്ളിയിൽ പ്രാഥമിക ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ അടിയന്തിരമായി സജ്ജമാക്കണമെന്നു വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നു. ഓണാവധിക്കാലത്തു കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരവധിപേർ അതിരപ്പിള്ളിയിലേക്ക് എത്താനിരിക്കേ ഇത് അത്യാവശ്യമാണെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിനു മുകളിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ച അധികൃതർതന്നെ ഇവിടെ ഭക്ഷണസാധനങ്ങൾ വിലക്കുകൾലംഘിച്ച് വില്പന നടത്താൻ അനുമതി നൽകിയിട്ടുണ്ട്. കുരങ്ങുകളുടെ ശല്യം ഒഴിവാക്കാനാണ് വെള്ളച്ചാട്ടത്തിനു മുകൾഭാഗത്ത് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നത് വിലക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളിൽനിന്ന് ഭക്ഷണസാധനങ്ങൾ കൗണ്ടറിൽ വാങ്ങിവച്ചശേഷമേ മുകളിലേക്ക് പ്രവേശനം അനുവദിക്കൂ. എന്നാൽ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് എത്തിയാൽ അവിടെ വനസംരക്ഷണസമിതി ഭക്ഷണസാധനങ്ങൾ വില്ക്കുന്നതുകാണാം. ഇവിടെനിന്ന് വാങ്ങിയ ഐസ്ക്രീം കഴിക്കുമ്പോഴാണ് യുവതിക്കുനേരെ കുരങ്ങിന്‍റെ ആക്രമണം ഉണ്ടായത്. കുരങ്ങുകളെ ഓടിക്കാൻ ഇവിടെ ആളുകളെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ആരു സ്ഥലത്തുണ്ടാവാറില്ലെന്നു പരാതിയുണ്ട്.