പുലിക്കളിക്ക് ഇറങ്ങില്ലെന്ന് അയ്യന്തോൾ ദേശം
Tuesday, August 27, 2024 1:39 AM IST
തൃശൂർ: കോർപറേഷൻ തീരുമാനം വൈകിയതിനാൽ പുലിക്കളിയിൽ പങ്കെടുക്കില്ലെന്ന് അയ്യന്തോൾ ദേശം സംഘാടകസമിതി. വയനാട് ദുരന്തത്തെതുടർന്ന് ഒഴിവാക്കിയ പുലിക്കളിയും ഓണാഘോഷവും നടത്താൻ കോർപറേഷൻ തീരുമാനമെടുത്തതു വൈകിയെന്നും നിശ്ചലദൃശ്യം അടക്കമുള്ളവ ഒരുക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്നും സെക്രട്ടറി വി.ആർ. ശ്രീകൃഷ്ണൻ പറഞ്ഞു.

എല്ലാവർഷവും മികച്ച രീതിയിലാണ് അയ്യന്തോൾ ദേശം പുലിക്കളിക്ക് എത്താറ്. കഴിഞ്ഞവർഷം നടന്ന എട്ടിനത്തിൽ ആറെണ്ണത്തിലും അയ്യന്തോളാണു സമ്മാനം നേടിയത്. ആവശ്യത്തിനു സമയം ലഭിക്കാതെ ശുഷ്കമായ രീതിയിൽ എത്തുന്നതിനോടു കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ വിയോജിപ്പുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് അയ്യന്തോളിനുവേണ്ടി നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്ന ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 3.15 ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.


അയ്യന്തോൾ കർഷകനഗർ ഗ്രൗണ്ടിൽ ഓണക്കാലത്തു നടത്തുന്ന മെഗാ ഷോ, ഓണാഘോഷകലാപരിപാടികൾ എന്നിവയും ഈ വർഷം ഉണ്ടാകില്ല. സാംസ്കാരികലേഖനങ്ങളും കഥകളും കവിതകളും ഉൾപ്പെടുത്തി ഓണക്കാലത്തു പ്രസിദ്ധീകരിക്കുന്ന ഓണപ്രഥമൻ എന്ന സോവനീറും ഇക്കുറി പ്രസിദ്ധീകരിക്കില്ല.

സെപ്റ്റംബർ 18നാണ് പുലിക്കളി. വിയ്യൂർ, ശങ്കരംകുളങ്ങര, കാനാട്ടുകര, ചക്കാമുക്ക്, സീതാറാം മിൽ, പാട്ടുരായ്ക്കൽ ദേശങ്ങളും ശക്തൻ പുലികളിസംഘവുമാണ് ഇനി രംഗത്തെത്തുക.