ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ പിടിച്ചെടുത്തു, പിഴചുമത്തി
Tuesday, August 27, 2024 1:39 AM IST
ചേറ്റുവ: മുന്നറിയിപ്പ് വകവയ്ക്കാതെ കടലിൽനിന്ന് അനധികൃതമായി ചെറുമത്സ്യങ്ങൾ പിടികൂടിയ മത്സ്യബന്ധനവള്ളങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് പിടികൂടി. കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള പ്രജാപതി, ചാവക്കാട് എടക്കഴിയൂർ സ്വദേശി കൊളപ്പറമ്പിൽ വീട്ടിൽ ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ള മദീന എന്നീ വള്ളങ്ങളാണ് പിടിച്ചെടുത്ത്. പ്രജാപതി വള്ളത്തിൽനിന്ന് 14 സെന്‍റീമീറ്ററിൽതാഴെ വലിപ്പമുള്ള 1800 കിലോ അയലയും മദീന വള്ളത്തിൽനിന്ന് 1600 കിലോ ചെറിയ അയലയും കണ്ടെടുത്തു. ഇവ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾക്കും കാരിയർ വള്ളങ്ങൾക്കും പിഴചുമത്തി.


അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്‍റ് ആൻഡ് വിജിലൻസ് വിംഗ് എന്നിവയുടെ സംയുക്ത പട്രോളിംഗിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. എഫ്ഇഒ ശ്രുതിമോൾ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ, വിജീഷ്, ഡ്രൈവർ കെ.എം. അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതികൾക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി അറിയിച്ചു.