പൂരനഗരിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും
Tuesday, August 27, 2024 1:39 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പൂരനഗരിയെ പുതിയൊരു അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും. ബാലഗോകുലത്തിന്‍റെ നേത്വ്രത്വത്തിൽ തൃശൂരിൽ നടന്ന ശോഭായാത്രയിൽ അണിനിരന്ന് നൂറുകണക്കിനു കുരുന്നുകൾ. നിശ്ചലദൃശ്യങ്ങളുടെയും ഈരടികളുടെയും അകന്പടിയോടെ തപ്പുകൊട്ടിയും കൈകൊട്ടിയും ഉണ്ണിക്കണ്ണനെ സ്തുതിച്ച് മുതിർന്നവർ വയ്ക്കുന്ന ഓരോ ചുവടിനും, കുസൃതികൾ നിറഞ്ഞ കളിചിരികളോടെ ഓടക്കുഴൽ മീട്ടിയും ചുവടുവച്ചും ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിരത്തുകൾ കൈയടക്കി. പീലിക്കണ്ണെഴുതി, സ്വർണവർണവസ്ത്രവും പളുങ്കുമാലകളും അണിഞ്ഞും, കൂട്ടത്തിൽ ചില കുരുന്നുകൾ കാർവർണനായും ശോഭായാത്രയിൽ അണിനിരന്നപ്പോൾ അവർക്കു പിന്തുണയും പ്രോത്സാഹനവും നൽകി ഉറ്റവരും ഉടയവരും ഒപ്പം ചേർന്നു.

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ജില്ലയിലെ 1000 കേന്ദ്രങ്ങളിലാണ് ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയായിരുന്നു ഇത്തവണ ആഘോഷപരിപാടികൾ.

പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽനിന്ന് ആരംഭിച്ച തൃശൂരിലെ ശോഭായാത്രയ്ക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപി പതാക കൈമാറി തുടക്കംകുറിച്ചു. കുഞ്ഞുങ്ങളെ ചേർത്തുനിർത്താൻ, അവർക്കു സംരക്ഷണം ഒരുക്കാൻ, ഉണ്ണിക്കണ്ണന്‍റെ കളങ്കമില്ലാത്ത വഴി തെരഞ്ഞെടുക്കാൻ മാതാപിതാക്കൾ വഴികാട്ടികളാകണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.


ബാലഗോകുലം ഉത്തരകേരളം അധ്യക്ഷൻ എൻ. ഹരീന്ദ്രൻ, കല്യാണ്‍ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, സ്വാമി നന്ദാത്മജാനന്ദ, ബാലഗോകുലം തൃശൂർ ഭഗിനിപ്രമുഖ ഗീത മുകുന്ദൻ, ലത രാജ് തുടങ്ങിയവർ സംസാരിച്ചു. വയനാട് ദുരന്തബാധിതർക്കായുള്ള സ്നേഹനിധി പദ്ധതിയിലേക്കു ഹോട്ടൽ എലൈറ്റ് ഇന്‍റർനാഷണൽ എംഡി കെ.വി. സദാനന്ദൻ സംഭാവന നൽകി തുടക്കിട്ടു.

ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞ നിശ്ചലദൃശ്യങ്ങൾ അണിനിരന്ന ശോഭായാത്രയിൽ വയനാട് ദുരന്തഭൂമിയിൽ സുജാത എന്ന വയോധികയ്ക്കും കൊച്ചുമകൾക്കും രാത്രി കാവൽനിന്ന കൊന്പന്‍റെ ദൃശ്യാവിഷ്കാരം കാഴ്ചക്കാരിൽ നൊന്പരവും പ്രതീക്ഷയും നൽകുന്നതായിരുന്നു. കണ്ണംകുളങ്ങര വിഭാഗമാണ് നിശ്ചലദൃശ്യം ഒരുക്കിയത്.