കൃഷ്ണലീലകളിൽ ആറാടി ഗുരുപവനപുരി
Tuesday, August 27, 2024 1:39 AM IST
ഗുരുവായൂര്‍: കണ്ണന്‍റെ പിറന്നാൾസുദിനമായ അഷ്ടമിരോഹിണിദിനത്തിൽ ഗുരുവായൂരപ്പസന്നിധി കൃഷ്ണലീലകളാൽ ആറാടി. ഗോപികാനൃത്തവും ഉറിയടിയും ഉണ്ണിക്കണ്ണൻമാരും ക്ഷേത്രസന്നിധിയിൽ നിറഞ്ഞു. ക്ഷേത്രത്തില്‍ വലിയ ഭക്തജനത്തിരക്കനുഭവപ്പെട്ടു. പുലർച്ചെമുതൽ ദർശനത്തിനു നീണ്ട നിരയുണ്ടായിരുന്നു.

ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി. വലതുകൈയിൽ വെണ്ണപിടിച്ച് ഇടതുകൈയിൽ ഓടക്കുഴലുമായി തൂമന്ദഹാസത്തോടെ നിൽക്കുന്ന ഉണ്ണിക്കണ്ണന്‍റെ അലങ്കാരത്തിലിരുന്ന് ഗുരുവായൂരപ്പന്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ക്ഷേത്രം ഓതിക്കൻ പൊട്ടക്കുഴി ഹരി നമ്പൂതിരി ഉച്ചപൂജയ്ക്ക് അലങ്കാരം നിർവഹിച്ചു. മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ഉച്ചപൂജ നിർവഹിച്ചു.

രാവിലെ കാഴ്ചശീവേലിക്കു കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്‍റെ സ്വർണക്കോലമേറ്റി. പെരുവനം കുട്ടൻമാരാരുടെ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും കൊമ്പന്‍ ഇന്ദ്രസെൻ സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. വൈക്കം ചന്ദ്രൻ പഞ്ചവാദ്യം നയിച്ചു.


അഷ്ടമിരോഹിണിദിനത്തിലെ പ്രധാന വഴിപാടായ അപ്പം 42000 എണ്ണം തയാറാക്കി അത്താഴപൂജയ്ക്ക് ഭഗവാനു നിവേദിച്ചു. 11.34 ലക്ഷത്തിന്‍റെ 5672 ലിറ്റർ പാൽപ്പായസം നിവേദ്യത്തിനു തയാറാക്കിയിരുന്നു. രാവിലെ ഒൻപതുമുതൽ തുടങ്ങിയ പിറന്നാൾസദ്യ അവസാനിച്ചതു വൈകിട്ട് അഞ്ചോടെയാണ്. 42,000 ത്തിലേറെപ്പേർ പിറന്നാൾസദ്യയിൽ പങ്കെടുത്തു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടായിരുന്നു.

നെന്മിനി ബലരാമക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളിപ്പിനെ കിഴക്കേഗോപുരത്തിൽ നിറപറവച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സ്വീകരിച്ചു. പോലീസും ദേവസ്വം സെക്യൂരിറ്റിയും തിരക്ക് നിയന്ത്രിച്ചു.