ഗുരുവായൂർ ക്ഷേത്രസന്നിധി ആഘോഷത്തിമിർപ്പിൽ
Monday, August 26, 2024 1:36 AM IST
ഗുരുവായൂര്‍: ഉണ്ണിക്കണ്ണന്‍റെ പിറന്നാൾദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷത്തിമിർപ്പിലാണ്. അഷ്ടമിരോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരുനോക്കുകണ്ട് അനുഗ്രഹംവാങ്ങാൻ പതിനായിരങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങളും ക്ഷേത്രസന്നിധിയിലെത്തിച്ചേരും.

ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാവും. കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്‍റെ സ്വർണക്കോലമേറ്റും. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളവും ഉച്ചതിരിഞ്ഞ് വൈക്കം ചന്ദ്രന്‍റെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിന് പഞ്ചവാദ്യവും വിശേഷാൽ ഇടയ്ക്ക വാദ്യവുമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യയും നല്‍കും. 25,000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒൻപതു മുതൽ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷമി ഹാളിലും തെക്കുഭാഗത്തെ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നല്‍കുക. ഉച്ചയ്ക്ക് രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്ക് സദ്യ നൽകും.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതൽ കലാപരിപാടികളും ഉണ്ടാവും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും.

രാത്രി കൃഷ്ണനാട്ടത്തിലെ അവതാരം കളിയും അരങ്ങേറും. രാവിലെ ഒൻപതിന് നായർ സമാജത്തിന്‍റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്നു ആരംഭിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാ സംഘത്തിന്‍റെ ആഘോഷം രാവിലെ എട്ടിന് പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. ബാലഗോകുലത്തിന്‍റെ ശോഭായാത്ര വൈകിട്ട് നാലിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി കൂടുതൽ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.


മഹാശോഭായാത്ര

പഴയന്നൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പഴയന്നൂർ ബാലഗോകുലം ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നാലിന് പ്രഭാതഭേരി നടക്കും.
വൈകിട്ട് മൂന്നിന് വിവിധഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പഴയന്നൂർ വേട്ടയ്ക്കൊരുമകൻകാവിൽ എത്തിച്ചേർന്ന് 4.30ന് മഹാശോഭയാത്രയായി നഗരംചുറ്റി പഴയന്നൂർ ഭഗവതിക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് പ്രസാദവിതരണം ഉണ്ടാകും.

ശ്രീലകം നെയ്യപ്പംകൊണ്ടുനിറയും

ഗുരുവായൂര്‍: അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. 7.25 ലക്ഷം രൂപക്കുള്ള അപ്പമാണ് തയാറാക്കുന്നത്.

42,000ത്തോളം നെയ്യപ്പമാണ് അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കുക. പുലര്‍ച്ചെ മുതല്‍ പത്തുകാര്‍ വാര്യന്മാര്‍ ഉരലില്‍ ഇടിച്ചുനല്‍കുന്ന അരിപ്പൊടി ഉപയോഗിച്ച് രാവിലെ ഏഴുമുതല്‍ അപ്പം തയാറാക്കി തുടങ്ങും. അരിപ്പെടിയും, നേന്ത്രപ്പഴവും, ശര്‍ക്കരയും ചുക്കും ജീരകവും ചേര്‍ത്താണ് കീഴ്ശാന്തി നമ്പൂതിരിമാര്‍ നറുനെയ്യുപയോഗിച്ച് അപ്പം തയാറാക്കുന്നത്.

ക്ഷേത്രത്തിനുള്ളില്‍ തിടപ്പള്ളിയിലും വാതില്‍മാടങ്ങളിലുമെല്ലാം അപ്പം തയാറാക്കുന്നതിനുള്ള അടുപ്പൊരുങ്ങും. 13 ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാര്‍ ചേര്‍ന്നാണ് അപ്പം തയാറാക്കുന്നത്.
രാത്രി അത്താഴപ്പൂജക്കുശേഷം അപ്പം ഭക്തജനങ്ങള്‍ക്ക് വിതരണംചെയ്യും.

രാത്രി പന്ത്രണ്ടരവരെ
ക്ഷേത്രനട തുറന്നിരിക്കും

ഗുരുവായൂര്‍: ഇന്ന് ക്ഷേത്രനട രാത്രി പന്ത്രണ്ടരവരെ തുറന്നിരിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങുന്നതുവരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവും.

അത്താഴപൂജയ്ക്ക് ശേഷം രാത്രി 11.30ഓടെയാണ് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുക. പഞ്ചവാദ്യത്തിന്‍റെ അകമ്പടിയില്‍ ഉച്ചതിരിഞ്ഞും കാഴ്ചശീവേലി ഉണ്ടാവും.