അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകൻ പ്രഭുലാൽ (29) ആണ് പുഴയിൽ ചാടി മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30ഓടെ പാലത്തിന്റെ മുകളിൽ വന്ന് ബൈക്കും ചെരിപ്പ് ഊരി വെച്ചും പുഴയിലേക്ക് ചാടുകയായിരുന്നു.
അന്നു തന്നെ രാത്രിയിലും ശനിയാഴ്ച രാവിലെ മുതൽ സന്ധ്യ വരെയും അഗ്നി സുരക്ഷസേന അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ അഞ്ച് കിലോമീറ്റർ അകലെ കണ്ടശാംകടവ് മാമ്പുള്ളിയിൽ മൃതദേഹം കരയ്ക്കടിഞ്ഞത്. അന്തിക്കാട് പൊലിസ് മേൽ നടപടി സ്വീകരിച്ചു. മരിച്ച പ്രഭുലാൽ ബാർബർ തൊഴിലാളിയാണ്. മാതാവ് : ലത . സഹോദരൻ പ്രദിലാൽ . സംസ്കാരം നടത്തി.